എന്റെ ഭാര്യയുണ്ടാക്കുന്ന തക്കാളി കൂട്ടാനും ചോറും കഴിക്കുന്ന ദിലീപിന്റെ ഡേറ്റ് കിട്ടാൻ വേണ്ടി പരിശ്രമിച്ചു എന്ന് പറയുന്നതെങ്ങനെയാണ്

തിലകന്റെ മക്കൾക്കെതിരെ ശാന്തിവിള ദിനേശ് നടത്തിയ പ്രസ്താവനക സോഷ്യൽ മീഡിയയിൽ വൻവാദപ്രതിപാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. നടൻ തിലകന്റെ അവസാന കാലത്ത് മക്കൾ സ്വസ്ഥത കൊടുത്തില്ലെന്നും പണമായിരുന്നു അവരുടെ ലക്ഷ്യമെന്നുമാണ് ദിനേശ് പറഞ്ഞത്. സംവിധായകന്റെ ഈ ആരോപണത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം ഷമ്മി തിലകനും രംഗത്തെത്തി . മരണപ്പെട്ടവർ തിരിച്ചുവരില്ലെന്ന് ബോദ്ധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാമെന്നായെന്നും വിവരദോഷിയായ ഒരു ചൊറിയൻ തവള സമൂഹത്തിൽ അശാന്തി വിളയിക്കുകയാണെന്നും ഷമ്മി തിലകൻ തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. ഇപ്പോളിതാ വീണ്ടും മറുപടിയുമായെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്

ദിനേശിന്റെ വാക്കുകൾ ഇങ്ങനെ… ഷമ്മിക്ക് അധികം വൈകാതെ തന്നെ ഇപ്പറഞ്ഞതിന് പരസ്യമായ മറുപടി നല്‍കും. എന്നെയൊന്നും തൂക്കി വിലയിടാനുളള വളര്‍ച്ച ഷമ്മിക്കായിട്ടില്ല. ഇത് വളര്‍ന്നു വരുന്ന സംസ്കാരത്തിന്റെ പ്രശ്നമാണ്. ഷമ്മി തിലകനെയും ദിനേശിനെയും സിനിമാരംഗത്തുള്ളവര്‍ക്ക് അറിയാം. മമ്മൂക്കയുമായി നല്ല ബന്ധം ഉണ്ടായിട്ടും അദ്ദേഹത്തിന്റെ കാരവന് മുന്നില്‍ പോയി എന്തെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടി ഇന്നുവരെ നിന്നിട്ടില്ല. ലളിതമായി ജീവിച്ച്‌പോകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ ഭാര്യയുണ്ടാക്കുന്ന തക്കാളി കൂട്ടാനും റേഷന്‍ അരിയുമുണ്ടെങ്കില്‍ വയറ് നിറച്ച്‌ ഭക്ഷണം കഴിക്കും. ആ ഞാന്‍ ദിലീപിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി പരിശ്രമിച്ചു എന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെയാണ്. അല്ലെങ്കില് സംശയമുളളവര്‍ ദിലീപിനോട് തന്നെ ചോദിക്കട്ടെ. അദ്ദേഹം വ്യക്തമാക്കി.

തിലകനെ മക്കള്‍ നോക്കിയില്ലെന്ന കാര്യത്തില്‍ തന്നെ താന്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിലകന്‍ തന്നെ പല തവണ പല സന്ദര്‍ഭങ്ങളിലും ഇത് തന്നോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.