സുധേഷ്‌കുമാറിന്റെ വളര്‍ത്തുനായയ്ക്കും ഔദ്യോഗികവാഹനം!

കോഴിക്കോട്‌: എ.ഡി.ജി.പി. സര്‍വീസില്‍നിന്നു വിരമിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫീസില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന ക്യാമ്പ്‌ ഫോളോവേഴ്‌സ്‌ മടങ്ങിപ്പോയില്ല. കഴിഞ്ഞ ഒന്നരമാസമായി 14 പോലീസുകാര്‍ ജോലിയൊന്നുമില്ലാതെ ശമ്പളം വാങ്ങുകയാണ്‌. അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുമില്ല.
ഉത്തര മേഖലാ എ.ഡി.ജി.പി. രാജേഷ്‌ ദിവാന്‍ ഏപ്രില്‍ 30-നാണു വിരമിച്ചത്‌. ഓഫീസിലും താമസ സ്‌ഥലത്തുമായി 14 പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. എ.ആര്‍. ക്യാമ്പിനു പുറമേ ലോക്കല്‍ സ്‌റ്റേഷനുകളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്‌

.
എസ്‌.ഐ, എ.എസ്‌.ഐ, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ കോഡറുകളിലള്ളവരാണ്‌ പോലീസുകാര്‍. രാജേഷ്‌ ദിവാന്‍ പോയ ശേഷം പുതിയ എ.ഡി.ജി.പിയെ നിയമിച്ചിട്ടില്ല. ദക്ഷിണ മേഖലാ എ.ഡി.ജി.പി അനില്‍കാന്തിനാണു ചുമതല. അദ്ദേഹമാകട്ടെ ഇതുവരെ ഈ ഓഫീസിലേക്ക്‌ വന്നിട്ടുമില്ല. എന്നിട്ടും ക്യാമ്പ്‌ ഫോളോവേഴ്‌സ്‌ ഇവിടെ തുടരുകയാണ്‌. കോഴിക്കോട്‌ എ.ആര്‍ ക്യാമ്പിലെ ക്യാമ്പ്‌ ഫോളോവേഴ്‌സിനെക്കുറിച്ച്‌ ഡെപ്യൂട്ടി കമാണ്ടന്റിന്റെ ചുമതല വഹിക്കുന്ന അസി. കമ്മിഷണര്‍ എ.ജെ ബാബു കണക്കെടുപ്പ്‌ തുടങ്ങിയിട്ടുണ്ട്‌.

എവിടെയെല്ലാമാണു പോലീസുകാരെ നിയോഗിച്ചിട്ടുള്ളത്‌, ആര്‍ക്കെല്ലാമാണ്‌ സേവനം, എത്ര കാലമായി ഇതു തുടരുന്നു തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുന്നത്‌. കണക്ക്‌ ശേഖരിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ്‌ സൂചന. എ.ഡി.ജി.പി: സുധേഷ്‌കുമാറിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി പോലീസ്‌ ഡോഗ്‌ സ്‌ക്വാഡ്‌ അംഗം. സുധേഷ്‌കുമാറിന്റെ വളര്‍ത്തുനായയെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാന്‍ ഔദ്യോഗികവാഹനത്തിലാണു പോയതെന്നും പട്ടിയുടെ കടിയേറ്റത്തിനു പരാതി പറഞ്ഞപ്പോള്‍ കാസര്‍ഗോട്ടേക്കു സ്‌ഥലംമാറ്റിയെന്നുമാണു ഡോഗ്‌ സ്‌ക്വാഡ്‌ അംഗം ജെ. സന്തോഷിന്റെ പരാതി.

പട്ടിക്കു പകര്‍ച്ചവ്യാധിയുണ്ടായപ്പോഴും മുന്‍കരുതലുകളെടുക്കാതെ പരിചരിക്കേണ്ടിവന്നു. ഒടുവില്‍ പട്ടിയുടെ കടിയേറ്റു. തുടര്‍ന്ന്‌, അന്നത്തെ സംസ്‌ഥാന പോലീസ്‌ മേധാവി ടി.പി. സെന്‍കുമാറിനു പരാതി നല്‍കി