സ്വപ്നയെ പരിചയപ്പെട്ടതോടെ സരിത് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു, ഭാര്യയുടെ 150 പവനും സ്വർണ്ണവും തട്ടിയെടുത്തു

തലസ്ഥാനത്തെ നടുക്കിയ സ്വർണക്കടത്ത് കേസിലെ പ്രതിയായ സിരിത്തിനെതിരെ ​ഗുരുതര ആരോപണങ്ങൾ പുറത്തുവരുന്നു. സ്വപ്നയുമായി പരിചയപ്പെട്ടതോടെ സരിത് ഭാര്യയെയും കുട്ടികളയും ഉപേക്ഷിക്കുകയായിരുന്നെന്നും ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുത്തുവെന്നും ഭാര്യയുടെ അഭിഭാഷക പറഞ്ഞു. സ്വപ്‌നയുമായി പരിചയപ്പെട്ടതിന് ശേഷം ഭാര്യയെയും കുട്ടിയെയും സിരിത്ത് ഒഴിവാക്കി. ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരെ സിരിത്ത് വിവാഹ മോചന ഹർജി നൽകിയെന്നും സിരിത്തിന്റെ ഭാര്യയുടെ അഭിഭാഷകയായ ഗിരിജകുമാരി പറഞ്ഞു.

തിരുവനന്തപുരം കുമാരപുരം സ്വദേശിയായ യുവതിയുമായി 2011ൽ ആണ് സിരിത്തിന്റെ വിവാഹം നടന്നത്. കുമാരപുരത്തെ പാരമ്പര്യവും സമ്പന്നവുമായ കുടുംബത്തിൽ അംഗമായ യുവതിയെയാണ് സിരിത്ത് വിവാഹം ചെയ്തത്. നൂറ്റമ്ബത് പവനിൽ അധികം സ്വർണവും നൽകിയ ശേഷമായിരുന്നു ആഡംബര വിവാഹം. എഞ്ചിനീയറിംഗ് ബിരുദം നേടിയ യുവതി വിവാഹ ശേഷം സിരിത്തിനൊപ്പം വിദേശത്തേക്ക് പോയി. അവിടെ മികച്ച ജോലി നേടി. ഇതിനിടെയാണ് സ്വപ്‌ന കടന്നു വരുന്നത്.

സ്വപ്‌നയും സിരിത്തും പരിചയത്തിലായതോടെ സിരിത്തിനും ഭാര്യയ്ക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായി. ഭാര്യ പലപ്പോഴും സ്വപ്‌നയുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിരിത്ത് തയ്യാറായില്ല. തുടർന്ന് ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ഉന്നത ബന്ധങ്ങൾ പറഞ്ഞ് യുവതിയെ സ്വപ്‌ന ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി കോടതിയെ സമീപിപിച്ചത്.

സരിതിന്റെ അഛൻ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സമയത്ത് രണ്ടു ലക്ഷത്തിലേറെ വരുന്ന ആശുപത്രി ബിൽ അടച്ചതും സ്വപ്നയായിരുന്നു. ഇതോടെ ആദ്യ ഭാര്യയെ ഒഴിവാക്കാനുള്ള സരിത്തിന്റെ ശ്രമങ്ങൾക്ക് മാതാപിതാക്കളും കൂട്ടുനിന്നു. പിന്നീട് സ്വപ്ന സരിത്തിന്റെ വീട്ടിലെ നിത്യ സന്ദർശകയായായെന്നുമാണ് ആരോപണം