സൗദിയിൽ വാഹനാപകടം, ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

സൗദി ബിശയിൽ നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബിശ റെയ്‌നിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ശബ്‌ന, മക്കൾ ലൈബ, സഹ, ലുഫ്തി എന്നിവരാണ് മരിച്ചത്. . ഇവർസഞ്ചരിച്ച കാറിനു പിറകെ മറ്റൊരു വാഹനം വന്നിടിക്കുക യായിരുന്നു.

പുതിയ കമ്പനിയിൽ ജോലിയിൽ ചേരാൻ ജുബൈലിൽനിന്നു ജിസാനിലേയ്ക്കു കുടുംബസമേതം പോകുന്നതിനിടയിൽ വെള്ളിയാഴ്ച രാത്രി ബിശയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാറിനു പുറകിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

മൃതദേഹം ബിഷക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലിൽ നിന്നും ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവർ. പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാർത്ത പരന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിയാദിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള അൽ റൈനിൽ അപകടം നടന്നിരുന്നതായി അറിയുന്നത്