ഇത്രയും ദൂരം താണ്ടി ഇവിടെയെത്തിത് ‌ശരണ്യക്കു വേണ്ടി മാത്രം- സീമ ജി നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ശരണ്യക്ക് വീണ്ടും വയ്യാതാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും. അതിനിടെ പിന്നാലെ ശരണ്യയെ കോവിഡും പിടികൂടിയിരുന്നു.

ശരണ്യയുടെ ആരോ​ഗ്യസ്ഥിതി പ്രേക്ഷകരെ അറിയിക്കുന്നത് നടിയും സാമൂഹിക പ്രവർത്തകയുമായി സീമ ജി നായരാണ്. ഷൂട്ടിംഗ് തിരക്കുകളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിവച്ച് കണ്ണൂരിൽ ശരണ്യയുടെ നാടായ കണ്ണൂരിലെത്തിയ അനുഭവം പങ്കവയ്ക്കുകയാണ് സീമ ജി നായർ. ഇത്രയും ദൂരം താണ്ടി ഇവിടെയെത്തിയതും അമ്പലങ്ങളിൽ ദർശനത്തിനെത്തിയതും ശരണ്യക്കു വേണ്ടിയായിരുന്നുവെന്ന് സീമ പറയുന്നു. അമ്പലങ്ങൾ കൊണ്ട് പ്രസിദ്ധമായ നാട്ടിലെത്തിയത് അവൾക്കു വേണ്ടി പ്രാർത്ഥിക്കാനാണ്. പ്രാർത്ഥനയോളം വലുതായി മറ്റൊന്നും അവൾക്കായി പങ്കുവയ്ക്കാനില്ല.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞസ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.