വളര്‍ത്തി വലുതാക്കിയ പലരും ഐവി ശശിക്ക് പിന്നീട് ഡേറ്റ് നല്‍കിയില്ല, മരിച്ചപ്പോള്‍ വന്നതുമില്ല, വിളിച്ചതുമില്ല: സീമ

അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് സീമ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു.സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ല്‍ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തില്‍ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കയും ചെന്നൈയിലേക്ക് താമസം മാറുകയും ചെയ്ത സീമ പിന്നീട് കുട്ടികളും കുടുംബവുമായി ജീവിക്കുകയും ഇടയ്ക്ക് ടെലിവിഷന്‍ സീരിയലുകളിലൂടെ പഴയ പ്രൌഡിയോടെ തിരിച്ചെത്തുകയും ചെയ്തിരുന്നു. സിനിമയില്‍ എത്തി മുപ്പതില്‍ അധികം വര്ഷം കടന്നു പോകുമ്പോഴും സീമയ്ക്ക് ആരാധകര്‍ കുറവല്ല.

ഐ.വി ശശി. വളര്‍ത്തിയ പലതാരങ്ങളും പിന്നീട് അദ്ദേഹത്തിന് ഡേറ്റ് നല്‍കാതെ ഒഴിഞ്ഞുമാറിയെന്ന് പ്രചരണങ്ങളുണ്ട്. ഇതെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സീമയുടെ പ്രതികരണം ഇങ്ങനെ: നിങ്ങള്‍ക്കിപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാല്‍ ഉടന്‍ ചെയ്യണം.മറ്റൊരാളുടെ അടുത്തു നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ഇത് ഞാന്‍ പലപ്പോഴും ശശിയേട്ടനോടും പറയാറുണ്ട്.പക്ഷേ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവും ജീവിതത്തിലുണ്ട്.

1973 ല്‍ ശശിയേട്ടന്റെ ഒരു സിനിമയില്‍ അഭിനയിച്ചതാണ് ശ്രീദേവി. അദ്ദേഹം മരിച്ച ദിവസം രാജസ്ഥാനിലെ ഏതോ ഉള്‍ഗ്രാമത്തില്‍ മകള്‍ക്കൊപ്പം ഷൂട്ടിങ്ങിന് പോയ ശ്രീദേവി എന്നെ വിളിച്ചു. അവിടെ വരാന്‍ പറ്റാത്തതില്‍ സോറി പറയുകയും ചെയ്തു. ഇനി മദ്രാസില്‍ വരുമ്പോള്‍ കാണാന്‍ വരുമെന്ന് ഉറപ്പും തന്നു. അത് അവരുടെ മനസ്സിന്റെ ഉള്ളിലെ നന്ദിയും നന്‍മയുമാണ്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത ഒരുപാട് പേര്‍ ചെന്നൈയില്‍ ഉണ്ടായിരുന്നിട്ടും വന്നതുമില്ല, വിളിച്ചതുമില്ല. എന്നിട്ടാണ് ശ്രീദേവി വിളിച്ചത്. പക്ഷേ അവിടുന്ന് മൂന്നുമാസം കഴിഞ്ഞപ്പോള്‍ ശശിയേട്ടന്‍ പോയ അതേ 24ാം തിയ്യതി ശ്രീദേവിയും പോയി’- സീമ പറഞ്ഞു.