എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കും എതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് ജനഗണമന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തന്റെ രാഷ്ട്രീയവും മതവും നിലപാടുകളും വ്യക്തിപരമാണെന്ന് ഷാരിസ് പറഞ്ഞു. ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ് ഷാരിസിന്റെ മാപ്പു പറച്ചിൽ. തന്റെ പരാമർശങ്ങളിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും ഷാരിസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഷാരിസിന്റെ പ്രതികരണം.
‘ വേര് എന്ന പേരിൽ എംഎസ്എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ കല, സർഗം, സംസ്കാരം എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടപത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളുടെയോ രാഷ്ട്രീയ സംഘടനകളുടെയും മതത്തെയോ വേദനിനപ്പിച്ചിട്ടുണ്ടെങ്കിൽ പരാമർശത്തിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചു വ്യക്തിപരമാണ്. അതിൽ തുടരും’ ഷാരിസ് കുറിപ്പിൽ പറയുന്നു.
‘ജന ഗണ മന’യുടെ റിലീസിന് ശേഷം എസ്ഡിപിഐ, ഫ്രറ്റേണിറ്റി നേതാക്കൾ തന്നെ പരിപാടികളിലേക്ക് വിളിച്ചുവെന്ന് യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ശിവിറിൽ സംസാരിക്കവെ അദ്ദഹം പറഞ്ഞിരുന്നു. എസ്ഡിപിഐ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ഫ്രറ്റേണിറ്റി നേതാക്കൾ ഇസ്ലാമോഫോബിയയെക്കുറിച്ചും സംസാരിക്കാനണ് വിളിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് വ്യക്തമാക്കിയിരുന്നു.