കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിലും പരിഭവമില്ല, എന്നിലെ അവസാന തുടിപ്പ് വരെയും ഞാൻ പൊരുതും, കുറിപ്പ്

കാൻസറിന്റെ അതിജീവനത്തെക്കുറിച്ച് പറയുകയാണ് ശിവകുമാർ‌ തണിയത്ത്. കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിൽ പോലും പരിഭവമേതുമില്ല. എന്നിലെ അവസാന തുടിപ്പ് വരെയും ഞാൻ പൊരുതും ഒരു മെഴുകുതിരി പോലെ എന്റെ ജീവിതം എരിഞ്ഞടങ്ങിയാലും എന്റെ നെഞ്ചിലെ തീ അണയാതെ ഞാൻ കാത്തുവെക്കും കഠിനമായ വേദനയിലും പ്രതിസന്ധികളിലും ആരുടെ മുൻപിലും പുഞ്ചിരിച്ചു നിൽക്കാൻ കഴിയുന്നതാണ് ഇന്നെന്റെ വിജയമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിതത്തിനും മരണത്തിനിടയിലുള്ള നൂൽ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്രകൾ ..വിധിക്ക് വിട്ടുകൊടുക്കാതെ എനിക്ക് ചുറ്റും സ്നേഹത്തിന്റെ മതിലുകൾ തീർത്തുകൊണ്ട് എന്നെ സംരഷിക്കാൻ കഷ്ട്ടപെടുന്ന പ്രിയപെട്ടവർ. പ്രതിസന്ധി ഏത് തന്നെ ആയാലും തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള വഴിയൊരുക്കുകയാണ് എന്നെ സ്നേഹിക്കുന്നവർതെല്ലുപോലും പതറാതെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താനായി ഞാനും പരിശ്രെമിക്കും….ആരും ഒരിക്കലും മുഴുവൻ മാർക്കും നേടരുതെന്ന് ആഗ്രഹിച്ചകൊണ്ട് ചോദ്യം നൽകുന്നൊരു അദ്ധ്യാപകനെ പോലെയാണ് ജീവിതം

ജനനത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചു സമയമാണ് നമുക്ക് ഉള്ളത് അതിൽ ആരെല്ലാം നമുക്ക് താങ്ങാവുമെന്നതും തണലാകുമെന്നതും സ്വയം അനുഭവിച്ചറിയേണ്ടിയിരിക്കുന്നു. ഇതിനെല്ലാം വിധിയെന്ന ഒരു ഓമനപേരും എല്ലാവരും പറയുന്നത് പോലെ വിധിയെ പഴിച്ചുകൊണ്ട് ജീവിതം ഹോമിക്കുവാൻ ഞാൻ ഇല്ല കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിൽ പോലും പരിഭവമേതുമില്ല
എന്നിലെ അവസാന തുടിപ്പ് വരെയും ഞാൻ പൊരുതും ഒരു മെഴുകുതിരി പോലെ എന്റെ ജീവിതം എരിഞ്ഞടങ്ങിയാലും എന്റെ നെഞ്ചിലെ തീ അണയാതെ ഞാൻ കാത്തുവെക്കും കഠിനമായ വേദനയിലും പ്രതിസന്ധികളിലും ആരുടെ മുൻപിലും പുഞ്ചിരിച്ചു നിൽക്കാൻ കഴിയുന്നതാണ് ഇന്നെന്റെ വിജയം ഈയൊരാവസ്ഥയിലും എന്നെ ചേർത്തു പിടിച്ചവർക്കായി എന്നിലെ പുഞ്ചിരി ഞാൻ മായാതെ സൂക്ഷിക്കും

ധൈര്യം ആവശ്യത്തിൽ അധികമുണ്ട് ധൈര്യം ഉള്ളതുകൊണ്ട് മാത്രം ഒരു പോരാളിയും വിജയിച്ചിട്ടില്ല…വിജയം കൈവരിക്കാനായി എന്റെ പ്രിയപ്പെട്ടവരും അവരുടെ പ്രാർത്ഥനകളും എന്റെ കൂടെ വേണം….തോൽവി ഉറപ്പിച്ചവരും ആത്മധൈര്യം കൊണ്ട് ഉ ജീവിതം..പൊരുതി തന്നേ നേടിയിട്ടേയുള്ളൂ …!!ഇനി മറച്ചായാലും തോറ്റുപോയവരുടെ കൂട്ടത്തിൽ എഴുതി ചേർക്കാനൊരു പേരയായി ഞാൻ അവശേഷിച്ചാലുംഅപ്പോഴും അഭിമാനത്തോടെ പറയാം പൊരുതി തോറ്റതാണെന്നു…