ഭാര്യയെ അവസാനമായി കണ്ടത് അകലെ നിന്ന്, കരളലിയുന്ന വേദനയിലും ശിവപ്രസാദ് ക്വാറന്റൈനിൽ

ഭാര്യ മരണത്തോട് മല്ലടിക്കുമ്പോഴും ഭർത്താവ് ശിവപ്രസാദ് ക്വാറന്റൈനിൽ. ഭാര്യ പ്രജിതയെ ജീവനോടെ കണ്ടെങ്കിലും അടുത്തെത്തി ഒന്നശ്വസിപ്പാക്കാൻ പോലും ശിവപ്രസാദിന് സാധിച്ചില്ല. ഇന്നലെയാണ് ഒന്നരവർഷമായി അർബുദ​രോ​ഗബാധിതയായ ചേപ്പാട് മുട്ടം മണ്ണാശ്ശേരി തെക്കതിൽ പ്രജിത മരിച്ചത്. മുപ്പത്തി അഞ്ച്കാരിയായ യുവതി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അസുഖം കൂടിയപ്പോൾ പ്രജിതയെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യക്ക് അസുഖം വർധിച്ചുകൊണ്ടിരുന്നപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ നാട്ടിലേക്ക് വരാൻ സാധിച്ചിരുന്നില്ല. 16 നാണ് ശിവപ്രസാദ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നത്.

ദുംബൈയിൽ നിന്ന് വന്നതിനാൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങളനുസരിച്ച് ശിവപ്രസാദിന് ക്വാറന്റെനിൽ പോകേണ്ടി വന്നു. ആരോഗ്യ പ്രവർത്തകർക്കൊപ്പമെത്തിയായിരുന്നു ശിവപ്രസാദ് അകലെ നിന്ന് അവസാനമായി ഭാര്യയെ കണ്ടത്. ക്വാറന്റീനിൽ കഴിയുന്ന ശിവപ്രസാദിനെ സംസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. സംസ്കാരം ഇന്നു നടക്കും. മക്കൾ: അതുൽ, ഋതിക.