സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ് പീറ്റര്‍ മദ്യപാനിയും, വനിത പറഞ്ഞതൊന്നും ശരിയല്ല, പീറ്ററിന്റെ മകന്‍

എന്റെ അമ്മ പറഞ്ഞതാണ്‌ ശരി. എന്റെ അച്ഛൻ പീറ്റർ നല്ല മദ്യപാനിയും വഴക്കാളിയും മാത്രമല്ല അമ്മയിൽ നിന്നും വിവാഹ ബന്ധം പോലും പിരിയാതെയാണ്‌ സിനിമാ നടി വനിതയെ കല്യാണം കഴിച്ചത്. വനിത വിജയകുമാറും പീറ്റര്‍ പോളുമായുള്ള വിവാഹ വിവാദത്തിൽ പ്രതികരിച്ച് പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകൻ രംഗത്ത്. സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ്  എന്നും മകൻ പറയുന്നു.ആദ്യ വിവാഹത്തിൽ പീറ്റർ പോളിനു 2 മക്കൾ ഉണ്ട്. അവരെയും ഉപേക്ഷിച്ചാണ്‌ പീറ്റർ ഇപ്പോൾ വനിതാ വിജയകുമാറിനെ വിവാഹം ചെയ്തത് എന്നും കുട്ടികളും അമ്മയും വ്യക്തമാക്കിയതോടെ പീറ്റർ കുരുക്കിലാവുകയാണ്‌. ഒരു വിവാഹ ബന്ധം നിലവിലിരിക്കെ മറ്റൊരു വിവാഹം നടത്തുന്നത് ജാമ്യമില്ലാ കുറ്റകൃത്യമാണ്‌. കാര്യങ്ങൾ വ്യക്തമായാൽ പരാതിയില്ലാതെ പോലീസിനു സ്വമേധയാ കേസെടുക്കാം. പീറ്ററിനോട് ആദ്യ വിവാഹ ബന്ധം പിരിഞ്ഞ രേഖകൾ ആവശ്യപ്പെടാം. പീറ്റർ അത് നല്കുവാൻ സാധിച്ചില്ല എങ്കിൽ പോലീസിനു അറസ്റ്റും ചെയ്യാം.

കഴിഞ്ഞ ദിവസമാണ് നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം നടന്നത്.  കുറച്ച് കാലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ഇതിന് പിന്നാലെ വിവാഹം വിവാദവുമായി. പീറ്ററിനെതിരെ ആദ്യ ഭാര്യ രംഗത്ത് എത്തിയതോടെയാണ് വനിത-പീറ്റര്‍ വിവാഹം വിവാദത്തിലാവുന്നത്.

താനുമായുള്ള വിവാഹ ബന്ധം നിയമപരമായി അവസാനിപ്പിക്കാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തത് എന്നായിരുന്നു പീറ്ററിന്റെ മുന്‍ ഭാര്യ എലിസബത്ത് ഹെലന്‍ ആരോപിച്ചത്. ഏഴ് വര്‍ഷമായി അഭിപ്രായഭിന്നതയുടെ പേരില്‍ തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്നും തങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും എലിസബത്ത് ഹെലന്‍ പറഞ്ഞിരുന്നു. മാത്രമല്ല പീറ്റര്‍ കടുത്ത മദ്യപാനിയാണെന്നും മുമ്പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നെന്നും എലിസബത്ത് ആരോപിച്ചു.

ഇതിനെതിരെ വനിത രംഗത്തെത്തിയിരുന്നു. പീറ്റര്‍ മദ്യപാനി അല്ലെന്നും വിവാഹ ദിവസം ഷാംപെയ്ന്‍ കുടിക്കാനായി കൊടുത്തപ്പോള്‍ അദ്ദേഹം അത് സ്‌നേഹപൂര്‍വം നിരസിക്കുക ആയിരുന്നു എന്ന് വനിത പറഞ്ഞു. എലിസബത്തിന്റെ ശ്രമം പണം തട്ടാനാണ് ശ്രമം. നിയമപരമായി ഇത് നേരിടുമെന്നും വനിത പറഞ്ഞു. ഒരു കോടി രൂപ എലിസബത്ത് തങ്ങളില്‍ നിന്നും ആവശ്യപ്പെട്ടുവെന്നും വനിത പറഞ്ഞു.

ഇപ്പോള്‍ വനിതയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പീറ്ററിന്റെ മകന്‍. വനിത പറഞ്ഞത് ശരിയല്ലെന്നും തന്റെ പിതാവ് ഒരു മദ്യപാനിയാണെന്നും മകന്‍ പറയുന്നു. അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോയിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. മാത്രമല്ല, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ് പീറ്ററെന്നും മകന്‍ പറയുന്നു. ഒരിക്കല്‍ താന്‍ കാരണം പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി എന്ന് പറഞ്ഞപ്പോഴാണ് അമ്മ അദ്ദേഹത്തോട് സംസാരിക്കുന്നത് നിര്‍ത്തിയതെന്നും മകന്‍ ആരോപിച്ചു.