ഒളിവിലാണെന്ന വാർത്ത കൊടുത്ത മാതൃഭൂമിക്കെതിരെ ശക്തമായി പ്രതികരിച്ച് സൂരജ് പാലക്കാരൻ Sooraj Palakkaran രംഗത്ത്. എന്തെങ്കിലും വാർത്ത സൃഷ്ടിക്കുകയാണ് മാതൃഭൂമിയുടെ പണി. അവര് എന്നെങ്കിലും നല്ല വാർത്ത കൊടുത്തിട്ടുണ്ടോ? 10 ദിവസമായി എനിക്ക് എഫ്ഐആർ ഇട്ടിട്ട്. എന്നിട്ട് ഇന്നാണ് എനിക്കിട്ട് വാർത്ത കൊടുത്തതെന്ന് സൂരജ് പാലാക്കാരാൻ കർമ ന്യൂസിനോട് പറഞ്ഞു. മാതൃഭൂമി ജീവനക്കാരുമായിട്ട് ഇന്നെലെ വരെ താൻ സംസാരിച്ചതാണ്. എഫ്ഐആർ ഇട്ട ഉടനെ മുൻകൂർ ജാമ്യത്തിന് കൊടുത്തിരുന്നു. കേസന്വേഷിക്കുന്നത് രാജ്കുമാറെന്ന വ്യക്തിയാണ്. മുകളിൽ നിന്നുള്ള പ്രഷർ കാരണമാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളത്ത് ഞാനുള്ളപ്പോൾ എന്നെ അന്വേഷിച്ച് എന്തിനാണ് പാലായിലേക്ക് പോകുന്നതെന്ന് സൂരജ് പാലാക്കാരൻ ചോദിക്കുന്നു
മാതൃഭൂമി ചെയ്യുന്നത് മാമാപ്പണിയാണ്, മാതൃഭൂമിയിൽ ചതിയന്മാരും ഒറ്റുകാരുമാണ്. മാതൃഭൂമിക്ക് ഇപ്പോൾ ആണത്തിമില്ല അവർ അത് പണയം വെച്ചിരിക്കുകയാണ്. ഏറ്റവും സാധാരണക്കാരനുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എന്റെ ശൈലിയനുസരിച്ചാണ് ഞാൻ വാർത്ത ചെയ്യുന്നത്. അത് എനിക്ക് മാറ്റാൻ സാധിക്കില്ല. പൊട്ടന്മാരാണ് ഈ വാർത്ത മാതൃഭൂമിയിലൂടെ പടച്ചു വിടുന്നത്. എന്നെ പോലീസുകാര് വിളിക്കുന്ന സ്ഥലത്ത് ഞാൻ പോകും എന്നെ അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ല. കേരളം ഭ്രാന്താലയമാണെന്നും സൂരജ് പാലാക്കാരൻ കർമ ന്യൂസിനോട് പറഞ്ഞു