
പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ട്രോളിയ മീഡിവ വൺ എഡിറ്റർ പ്രമോദ് രാമന്റെ എക്സ് പ്ളാറ്റ്ഫോമിലെ പോസ്റ്റ് പങ്കുവയ്ച്ച് ശ്രീജിത്ത് പണിക്കരുടെ ദ്വയാർഥ പ്രയോഗങ്ങൾ.നരേന്ദ്ര മോദി ദിഗംബര സന്യാസി ആചാര്യ ശ്രീ വിദ്യാ സാഗർജി മഹാരാജ് ജിയെ വണങ്ങുന്ന ചിത്രം പങ്കുവയ്ച്ച് നരേന്ദ്ര മോദിയുടെ നല്ലൊരു പടം എന്ന ട്വീട്ടോടെ പോസ്റ്റ് ചെയ്യുകയായിരുന്നു മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ.
പ്രമോദ് രാമന്റെ പോസ്റ്റിനു മറുപടിയായി എന്നോണം ശ്രീജിത്ത് പണിക്കർ കുറിച്ച് ട്വീറ്റാണ് ചർച്ചയായത്. പ്രമോദ് രാമന്റെ പോസ്റ്റ് പങ്കുവയ്ച്ചാണ് ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.
കുറിപ്പ് ഇങ്ങിനെ…
മധുപാനത്തിന്റെ ഉന്നതിയിൽ രണ്ടുപേരെ കടന്നുപിടിച്ചതിന് തമിഴന്മാർ അമ്പത്തൂരിൽ വച്ച് ഒരു പ്രമുഖന്റെ കൈയ്യിൽ കാളിയമർദ്ദനം ലൈറ്റ് വേർഷൻ നടത്തിയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്.
പൂർവ്വസ്ഥാപനത്തിലെ പരിശീലന കാലത്തിനു ശേഷം അതേ പ്രമുഖൻ ഒരു കലാലയ യുവത്വത്തെ കടന്നുപിടിച്ചതിന് അറബിക്കടലിന്റെ റാണിയിൽ വെച്ച് ടിയാന്റെ ബന്ധുക്കൾ അതിയാനെ ആപാദചൂഡം സ്നേഹിച്ചിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. സെയ്ന്റ് ആൽബർട്ട്സ് പുണ്യാളാ, കാത്തോണേ! സ്നേഹ താഡനത്തെ തുടർന്നുണ്ടായ ഗ്രഹണത്താൽ കണ്ണിനു ചുറ്റും സംജാതമായ പ്രഭാവലയം അതിഗോപ്യമാക്കി സൂക്ഷിക്കാൻ പ്രമുഖൻ മൂന്നുമാസത്തേക്ക് കറുത്ത കണ്ണട പതിവാക്കിയിട്ടുണ്ടത്രേ.
അറബി രാജ്യത്ത് മദ്യപിച്ച് മദോന്മത്തനായി വിശ്വരൂപം പ്രദർശിപ്പിച്ച് ആളെ കടന്നുപിടിച്ചതിന് പ്രവാസികൾ പ്രസ്തുത പ്രമുഖന് പാദാരവിന്ദം പുരസ്കാരം നൽകി വിട്ടിട്ടുണ്ടെന്നും സംസാരമുണ്ട്.