പിണറായി ഭരിക്കുമ്പോൾ കേരളത്തിൽ ഒരു സമരവും ജയിക്കില്ല, ശ്രീജിത്ത് സാക്ഷി

സെക്രട്ടറിയേറ്റ് പടിക്കൽ ഓരോ ആവശ്യങ്ങൾക്കായി സമരം നടത്തുന്നത് നിരവധിപ്പേരാണ്, പലപ്പോഴും സർക്കാര് ഇതൊന്നും കണ്ടെന്നുപോലും നടിക്കാറില്ല, ഏകദേശത്തോളം 2200 ദിവസമായി ഒരേ സമരം നടത്തുന്ന വ്യക്തിയാണ് ശ്രീജിത്ത്. സെക്രട്ടറിയേറ്റ് പടിക്കൽ ശവപ്പെട്ടിയിൽ കിടക്കുന്ന ശ്രീജിത്തിന്റെ വാർത്ത പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്.

പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരൻ ശ്രീജിവ് ലോക്കപ്പ് മർദ്ദനത്തിൽ മരണപ്പെട്ടട് കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത്. 2015 മെയ് 22-നാണ് സഹോദരനു നീതി ലഭിക്കാനായി ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത്. ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം നടത്തിയത്

ശ്രീജിത്തിന്റെ അവസ്ഥവെച്ചുനോക്കുമ്പോൾ‍ കേരളത്തിൽ ഒരു സമരവും വിയജിക്കില്ല, കാരണം 2200 ദിവസത്തോളമായി സെക്രട്ടറിയേറ്റിന്റെ പരസിരത്തുള്ള പ്ലാറ്റ്ഫോം കയ്യേറി ശ്രീജിത്ത് സമരം നടത്തുകയാണ്, പോലീസിന്റെ കയ്യിൽ നിന്നും കാഷ് മേടിച്ചിട്ടാണ് സമരം നടത്തുന്നതെന്നാണ് ഇപ്പോഴത്തെ പ്രചരണം, സമരം ചെയ്യുന്നത് തെറ്റാണെങ്കിൽ ശ്രീജിത്തിനെ അവിടുന്ന് മാറ്റാൻ തയ്യാറാകണമെന്ന് പറയുകയാണ് സന്തോഷ് എന്ന പൊതു പ്രവർത്തകൻ, വിഷയം ചൂണ്ടിക്കാട്ടി പിണറായി വിജയനടക്കം സന്തോഷ് പരാതി നൽകിയിട്ടുണ്ട്.