ശ്രീവിദ്യ ഒരു പാവമായിരുന്നു, എല്ലാവരെയും പെട്ടന്ന് വിശ്വസിച്ചിരുന്ന അവളെ എല്ലാവരും ചതിച്ചു- ശ്രീലത

മലയാള സിനിമയുടെ അപൂർവ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി . ​ഗോസിപ്പു കോളങ്ങളിലും താരം ഇടം നേടിയിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയെക്കുറിച്ച്തുറന്നുപറയുകയാണ് ശ്രീലത നമ്പൂതിരി.വിദ്യ ഒരുപാട് സെൻസിറ്റീവാണ്. ആത്മാർത്ഥമായിട്ട് എല്ലാം വിശ്വസിക്കും. ജീവിതത്തിൽ ഒരുപാട് പേരെ വിശ്വസിച്ചു. എല്ലാവരും പറ്റിച്ചു. അതാണ്. ഞങ്ങളെല്ലാം ഇതേക്കുറിച്ച്‌ പറയാറുണ്ട്. അക്കാലത്ത് ശ്രീവിദ്യയുടെ അമ്മ വലിയ പാട്ടുകാരിയാണ്. പാടും എന്നല്ലാതെ പാട്ടിനോട് വലിയ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. അസുഖമായി ഇവിടെ കഴിഞ്ഞിരുന്ന സമയത്തും കണ്ടിരുന്നു.

തമ്പി സാറിൻരെ സീരിയലിൽ ഞങ്ങൾ ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ലതേ എനിക്ക് ഉറക്കം വരുന്നില്ലെന്നായിരുന്നു ഒരു ദിവസം പറഞ്ഞത്. ഗുളികകളൊന്നും കഴിക്കണ്ട. വിദ്യയ്ക്ക് പാടാനറിയാല്ലോ, പാട്ടുകൾ കേൾക്കൂ. അങ്ങനെ ആ സമയത്ത് ഓരോ പാട്ടുകളെക്കുറിച്ചും മറ്റും ചോദിക്കുമായിരുന്നു. അങ്ങനെ എഴുതാൻ തുടങ്ങി. അങ്ങനെയാണ് പുള്ളിക്കാരി ഒരു സമാധാനം കണ്ടെത്തിയതെന്നും ശ്രീലത നമ്ബൂതിരി പറയുന്നു.

അഞ്ച് വയസ് മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയിൽ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുൾ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു. കുമാരസംഭവത്തിൽ മായാനടനവിഹാരിണി … എന്നഗാനത്തിന് ഗ്രേസിയോടൊപ്പം നൃത്തചുവടു വയ്ക്കുമ്പോൾ ശ്രീവിദ്യക്ക് 16 വയസേഉണ്ടായിരുന്നുള്ളൂ1969ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. സത്യനായിരുന്നു നായകൻ. നല്ലൊരു നർത്തകിയും പാട്ടുകാരിയുമായിരുന്നു.. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ പിന്നണിഗായികയുമായി. നക്ഷത്രത്താരാട്ടിലും ഒരു പൈങ്കിളിക്കഥയിലും ശ്രീവിദ്യ പാടിയ ഗാനങ്ങൾ ശ്രദ്ധേയമാണ്. തെലുങ്ക് സിനിമയ്ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, ഹിന്ദി ഉൾപ്പടെ ആറ് ഭാഷകളിൽ അഭിനയിച്ചു. 1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലിൽ വിവാഹമോചനം നേടി. മക്കളില്ല. 2006 ഒക്ടോബർ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹയായിരുന്നു. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അഭിനയപ്രതിഭയെ അർബുദത്തിന്റെ രൂപത്തിൽ വിധി കവർന്നെടുക്കുകയായിരുന്