ഞാന്‍ കഞ്ചാവ് അടിച്ചിട്ടുണ്ട്, പാര്‍ട്ടിയ്ക്ക് പോകും, ദേഷ്യം വന്നാല്‍ അമ്മയെ തല്ലും, കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു; നടി ശ്രീനിധിയുടെ തുറന്ന് പറച്ചില്‍ വൈറലായി.
തമിഴിലെ സൂപ്പര്‍താരം ചിമ്പുവിനെ എനിക്കിപ്പോൾ വിവാഹം ചെയ്യണമെന്ന വാദവുമായി നടന്റെ വീടിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയതിലൂടെയാണ് തമിഴ് ടെലിവിഷൻ താരം ശ്രീനിധി ശ്രദ്ധേയയാവുന്നത്. ഈ സംഭവത്തോടെ ശ്രീനിധി തമിഴ്‌നാടിന് പുറത്തും വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. ‘എനിക്ക് ചിമ്പുവിനെ ഇഷ്ട്ടമാണ്, ചിമ്പുവിന് എന്നെയും ഇഷ്ടമാണ്, എന്നെ വിവാഹം ചെയ്‌തേ പറ്റൂ.’ എന്നായിരുന്നു അപ്പോഴുള്ള ശ്രീനിധിയുടെ വാശി.
എന്നാല്‍ താന്‍ അത് ചെയ്തത് ബോധപൂര്‍വ്വമല്ലെന്ന വാദവുമായാണ് ഇപ്പോൾ താരം രംഗത്ത് വന്നിരിക്കുന്നത്. കടുത്ത വിഷാദ രോഗത്തിന് അടിമായയിരുന്നു താന്‍ എന്നും ചിമ്പുവിനോട് തോന്നിയ ഇഷ്ടത്തിന്റെ കാര്യം മാത്രല്ല, ജീവിതത്തില്‍ താന്‍ ഒട്ടേറെ തെറ്റുകൾ ചെയ്തിട്ടുണ്ടെന്നു പറഞ്ഞിരിക്കുകയാണ് ശ്രീനിധിയിപ്പോൾ. ഒരു സിനിമ ഓൺലൈനിന് നൽകിയ അഭിമുഖത്തില്‍ ആണ് ശ്രീനിഥി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
‘ചെറുപ്പം മുതലേ എനിക്ക് അമ്മയെക്കാള്‍ ഇഷ്ടം അച്ഛനെ ആയിരുന്നു. അച്ഛന്‍ മരണപെട്ടതോടെ അമ്മയോട് വെറുപ്പായി. എന്നാലും അവരോടൊപ്പം ആണ് ഞാന്‍ ജീവിച്ചിരുന്നത്. പോക പോകെ അമ്മയുടെ മൂല്യം എനിക്ക് മനസ്സിലായി. ഒരു പെണ്ണായി നിന്ന് എങ്ങിനെയാണ് അമ്മ ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കിയത് എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയുടെ വില ഞാൻ തിരിച്ചറിയുന്നത്. എനിക്ക് ഇപ്പോള്‍ ലോകത്ത് ഏറ്റവും ഇഷ്ടവും അമ്മയെയാണ്.’ – ശ്രീനിധി പറഞ്ഞിരിക്കുന്നു.
‘ഞാന്‍ അമ്മയെ ഒത്തിരി അടിച്ചിട്ടുണ്ട്. എന്റെ ദേഷ്യം മുഴുവന്‍ ഞാന്‍ അമ്മയോട് ആണ് കാണിച്ചിരുന്നത്. എനിക്ക് പേഴ്‌സണാലിറ്റി ഡിസോഡര്‍ ഉണ്ട്. ആ സമയത്ത് ഞാന്‍ പുറത്ത് പോയാല്‍ കുറച്ച് ഫ്രീ ആകും. പക്ഷെ എന്നെ അപ്പോള്‍ വീട്ടില്‍ പൂട്ടിയിടുകയാണ് ചെയ്യുക. ഫോണും എടുത്ത് മാറ്റി വയ്ക്കും. അപ്പോള്‍ ദേഷ്യം വരും. ദേഷ്യം വന്നാല്‍ അമ്മയെ തല്ലും. തല്ല് മുഴുവന്‍ വാങ്ങി കുറച്ച് കഴിഞ്ഞ് അമ്മ തന്നെ എനിക്ക് മരുന്ന് തരും.’ – ശ്രീനിധി പറയുന്നു.
‘ശരീര ഭാരം കുറയ്ക്കാനായി ഞാന്‍ കഞ്ചാവ് അടിച്ചിരുന്നുവെന്നു വാര്‍ത്തകളുണ്ട്. രുചിച്ചിട്ടുണ്ട് എന്നത് സത്യമാണ്, പക്ഷെ അത് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് പിന്നീട് കഞ്ചാവ് അടിച്ചിട്ടില്ല. അത് ആരും എന്നെ സമ്മര്‍ദ്ദം ചെയ്ത് ചെയ്തതല്ല, ഞാന്‍ തന്നെ ചെയ്ത തെറ്റ് ആണ്. ഞാന്‍ പാര്‍ട്ടിയ്ക്ക് പോകാറുണ്ട്, പക്ഷെ അമ്മയോട് പറഞ്ഞിട്ട് ആണ് പോകാറുള്ളത്. അതില്‍ എന്താണ് തെറ്റ്. ആഴ്ചയില്‍ അഞ്ച് ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു. അതില്‍ ഒരു ദിവസം ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവാക്കുന്നതിൽ എന്താണ് തെറ്റ്. എന്ന് കരുതി എല്ലാ ആഴ്ചയും പാര്‍ട്ടിയ്ക്ക് പോകുന്ന ആളല്ല കേട്ടോ ഞാന്‍.’ – ശ്രീനിധി പറയുന്നു.
‘എനിക്ക് കല്യാണം കഴിച്ച് നല്ലൊരു ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ അച്ഛനോടും അമ്മയോടും നല്ല രീതിയില്‍ പെരുമാറുന്ന, നന്നായി ജീവിക്കുന്ന ആളുകളോട് എനിക്ക് ഇഷ്ടം തോന്നും. അത് പ്രണയം ആണ് എന്ന് പറയാന്‍ പറ്റില്ല. എന്റെ മാനസിക നില ശരിയല്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അങ്ങനെ ഞാന്‍ ഒരുപാട് പേരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. അതിന് എണ്ണമില്ല. അമ്മയോട് അക്കാര്യങ്ങള്‍ എല്ലാം ഒന്നും പറയാറില്ല. നിരവധിപേർ എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് അമ്മയുടെ അടുത്ത് വന്നിരുന്നു.’ – ശ്രീനിധി പറയുന്നു.
‘എനിക്ക് എന്ത് കൊണ്ട് ഡിപ്രഷന്‍ വന്നു എന്നാണു മാധ്യമങ്ങൾ ചോദിക്കുന്നത്? പക്ഷെ അത് തുറന്ന് പറയേണ്ട ആവശ്യം എനിക്കില്ല. കാരണം അത് എന്റെ കുടുംബത്തില്‍ നടന്നതാണ്. എന്റെ കരിയറുമായി ബന്ധപ്പെട്ടതല്ല. എന്റെ കുടുംബത്തില്‍ നടന്ന കഥ പറഞ്ഞ് ആരുടെയും സിംപതി എനിക്ക് ആവശ്യമില്ല. ആ സിംപതി എന്നെ കൂടുതല്‍ വിഷമിപ്പിക്കുകയെ ഉള്ളൂ. അത് ഞങ്ങളുടെ സ്വകാര്യതയാണ്. ആ പ്രശ്‌നം തീര്‍ക്കാനോ എന്റെ ഡിപ്രഷന്‍ മാറ്റാനോ മാധ്യമങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അവരുടെ സഹായവും എനിക്ക് വേണ്ട’- ശ്രീനിഥി പറഞ്ഞു.
ഇപ്പോള്‍ ഞാൻ ഡിപ്രെഷൻ പ്രശ്നത്തിൽ നിന്ന് ഒരുപാട് മാറി. ഒരുപാട് മരുന്ന് കുടിച്ച് കുടിച്ച് എനിക്ക് ഇപ്പോള്‍ എപ്പോഴും ഉറക്കം വരാറുണ്ട്. അമ്മയാണ് ഈ ലോകത്ത് എനിക്ക് എല്ലാം. അമ്മ ഇല്ലാതെ എനിക്ക് പറ്റില്ല. – ശ്രീനിധി പറഞ്ഞു. കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട പെണ്‍കുട്ടിയാണ് ശ്രീനിധിയെന്നും, എല്ലാ കാര്യത്തിലും അവള്‍ക്ക് കൃത്യമായ തീരുമാനവും കാഴ്ചപ്പാടും ഉണ്ടെന്നുമാണ് നടിയുടെ അമ്മ പറഞ്ഞിരിക്കുന്നത്.