ഉത്സവത്തിനുവിട്ടില്ല, ഒമ്പതാം ക്ലാസുകാരി വീട്ടിൽ തൂങ്ങി മരിച്ചു

മലപ്പുറം തിരൂരങ്ങാടി വികെ പടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ വികെ പടി പനച്ചിക്കൽ ഹരിദാസൻ- ശുഭ ദമ്പതികളുടെ മകൾ അനഘ (14) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് റൂമിൻറെ ഉള്ളിൽ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്ന അനഘ കിടപ്പു മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറിക്കുള്ളിൽ നിന്നും പെൺകുട്ടി പുറത്തു വന്നില്ല. ഇതേ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ പലതവണ വിളിച്ചു. വാതിലിൽ മുട്ടിവിളിച്ചിട്ടും അനക്കമൊന്നും കേൾക്കാത്തതുകൊണ്ട് വീട്ടികാർ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. പെൺകുട്ടി തൂങ്ങി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്

വീടിനു സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഈ ഉത്സവം കാണാൻ പോകണമെന്ന് അനഘ ആവശ്യപ്പെട്ടിരുന്നു എന്നും വീട്ടുകാർ പറയുന്നു. എന്നാൽ വീട്ടുകാർ അതിന് അനുവദിച്ചില്ല. വീട്ടകാർക്ക് പോകാൻ താത്പര്യമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അനഘയെ ഒറ്റയ്ക്ക് വിടാനും വീട്ടുകാർ തയ്യാറായില്ല. ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിലുള്ള വിഷമം മൂലമാണ് അനഘ ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ കരുതുന്നത്.

കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യർഥിയാണ് അനഘ. സ്ഥിരമായി തൊട്ടടുത്ത സ്‌കൂളിൽ വോളിബോൾ കളിക്കാൻ പോകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസും ഇവിടെ എത്തിയിരുന്നു. അനഘയുടെ മൃതദേഹം തിരുർ ചതിരുർ ചമ്രവട്ടം ശ്മശാനത്തിൽ മറവ് ചെയ്തു. അതേസമയം വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം വീട്ടുകാരോടൊപ്പം തന്നെ കൂട്ടുകാരികളേയും അധ്യാപകരേയും ഞെട്ടിച്ചിട്ടുണ്ട്. മകളുടെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണു ഹരിദാസനും കുടുംബവും. സഹോദരങ്ങൾ അഭിനന്ത്, ആശ്രയാദാസ്.