എനിക്കെന്തേലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി കർമ്മ ന്യൂസ്- പോസ്റ്റുമായി സുനിതാ ദേവദാസ്

എനിക്കോ എനിക്ക് വേണ്ടപ്പെട്ട ആർക്കെങ്കിലുമോ ഇന്നു മുതൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കർമ്മ ന്യൂസിന്‌ എന്ന് ചൂണ്ടിക്കാട്ടി സുനിതാ ദേവദാസ് പോസ്റ്റിട്ടു. സുനിതാ ദേവദാസിന്റെ പാസ്പോർട്ട്/ ഒ സി ഐ കാർഡ് റദ്ദ് ചെയ്യാൻ ഉള്ള പരാതി ആന്റി ടെററിസം സൈബർ വിങ്ങ് കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനും വിദേശ്യകാര്യ വകുപ്പിനും കഴിഞ്ഞ ദിവസം കൈമാറിയിയ വാർത്ത പുറത്ത് വിട്ടത് കർമ്മ ന്യൂസ് ആയിരുന്നു. കൂടാതെ കൊച്ചിയിൽ തീവ്രവാദികൾ ചേർന്ന് നടത്തിയ കട്ടിങ്ങ് സൗത്തിൽ സുനിതയുടെ പങ്ക് അന്വേഷിക്കണം എന്ന് ജനം ടി വി ചാനലിൽ ചർച്ച വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്‌ ഇപ്പോൾ സുനിതയുടെ പോസ്റ്റ് വന്നത്. കർമ്മ ന്യൂസ് ആണ്‌ കട്ടിങ് സൗത്ത് എന്ന “രാജ്യദ്രോഹ” പരിപാടിക്ക് ഞാൻ കാനഡയിൽ നിന്നും ഫണ്ട് ചെയ്തു എന്ന് നുണ പ്രചാരണം നടത്തി എന്നെ രാജ്യദ്രോഹി ആക്കി ചിത്രീകരിച്ചത് എന്ന് സുനിതാ ആരോപിക്കുന്നു.

അതിനു ശേഷമാണ്‌ സംഘപരിവാർ ഇത് ഏറ്റെടുക്കുന്നതും എന്നും പറയുന്നു. ജനം ടി വിയുടെ ചാനൽ ചർച്ചയിൽ സുനിതാ ദേവദാസിനെ കുറിച്ച് അന്വേഷണം വേണം എന്നാവശ്യപ്പെട്ട നിക്സൺ ജോണിനെ നായയോട് ഉപമിച്ചും തന്തക്ക് വിളിച്ചും, അദ്ദേഹത്തിന്റെ ഇന്ത്യാ പാക്ക് യുദ്ധത്തിൽ പങ്കെടുത്ത സൈനീകനായ പിതാവിന്റെ തന്തക്കും ഒക്കെ ആക്ഷേപിക്കും വിധം മോശമായ വാക്കുകൾ ഉപയോഗിച്ച് സുനിത വീഡിയോ ചെയ്തിരുന്നു. തന്റെ അമ്മയേ പോലും സുനിത വേശ്യയായി ചിത്രീകരിക്കുകയായിരുന്നു എന്നും നിക്സൺ ജോൺ പറയുന്നു. ഇതിനെല്ലാം മറുപടി എന്ന വിധത്തിലാണ്‌ ഇപ്പോൾ സുനിതയുടെ പോസ്റ്റ്

പൂർണ്ണ രൂപം

കർമ്മ എന്ന സംഘപരിവാർ കൃസംഘി പ്രൊപ്പഗാണ്ട ഏജൻസിയാണ് എന്നെ ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നത്തിലേക്കും തള്ളിയിട്ടത്.

കുറച്ചു ദിവസം മുൻപ് അവർ കട്ടിങ് സൗത്ത് എന്ന “രാജ്യദ്രോഹ” പരിപാടിക്ക് ഞാൻ കാനഡയിൽ നിന്നും ഫണ്ട് ചെയ്തു എന്ന് നുണ പ്രചാരണം നടത്തി എന്നെ രാജ്യദ്രോഹി ആക്കി.അതിനു ശേഷം പല സംഘപരിവാർ അനുകൂല സംഗതികളിലും ഇതേ സംഗതി വന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതിനു ശേഷം ഇപ്പോൾ കർമ്മ തന്നെ ആരോ പരാതി കൊടുത്തു എന്ന് പറഞ്ഞു കൊണ്ട് ഇനി എന്റെ കാര്യം മോദി തീരുമാനിക്കും എന്ന് പ്രചരിപ്പിക്കുന്നു.അവർ ഇതുവരെ ഈ വിഷയത്തിൽ ഞാനുമായി ബന്ധപ്പെട്ടു ചെയ്തതൊക്കെ നുണയാണ്. പച്ചനുണ.
ഞാൻ വിദേശത്തിരുന്നു രാഷ്ട്രീയം പറയുന്നു , അത് അവസാനിപ്പിക്കണം എന്ന് പറയുന്ന കർമ്മയുടെ ഉടമസ്ഥനും ഇരിക്കുന്നത് വിദേശത്താണ് എന്നതാണ് ഇതിലെ തമാശ.ഹേ മിസ്റ്റർ, കർമ്മ ഈസ് എ ബൂമറാങ് എനിക്കോ എനിക്ക് വേണ്ടപ്പെട്ട ആർക്കെങ്കിലുമോ ഇന്നു മുതൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ഈ കള്ളക്കഥ പടച്ചു പ്രചരിപ്പിച്ച കർമ്മ ന്യൂസിനായിരിക്കും.