Home karmaexclusive ഞാൻ ആരേയും വിവാഹം കഴിക്കുന്നില്ല വീണ്ടും അപമാനിക്കുന്നു- സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരയോട് പോസ്റ്റുകൾ നീക്കാൻ...

ഞാൻ ആരേയും വിവാഹം കഴിക്കുന്നില്ല വീണ്ടും അപമാനിക്കുന്നു- സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരയോട് പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെട്ടു

സ്വപ്ന സുരേഷ് തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാഹ വിവാദങ്ങൾക്ക് എതിരേ രൂക്ഷമായി പ്രതികരിച്ചു. കർമ്മ ന്യൂസിനോട് സ്വപ്ന സുരേഷ് പറഞ്ഞത് ഇങ്ങിനെ.ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്ന് രീതിയിൽ ചിലർ പുറകേ വരികയാണ്‌. പ്രവീൺ ഇറവങ്കര എന്നയാൾ ഞാനുമായുള്ള വിവാഹ പോസ്റ്റുകൾ ഇട്ട് സ്വയം ശ്രദ്ധ പിടിച്ച് പറ്റുകയാണ്‌. ഇയാളേ ഞാൻ അറിയില്ല. കണ്ടിട്ട് പോലും ഇല്ല. പ്രവീൺ ഇറവങ്കര എന്നയാൾ ഞങ്ങൾ തമ്മിൽ വിവാഹിതരാകുന്നു എന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്റെ സമ്മതമോ അനുവാദമോ ഇല്ലാതെയാണ്‌. ഇത്തരത്തിൽ ഒരു സ്ത്രീയുടെ സ്വകാര്യതയിലും ജീവിതത്തിലും എങ്ങിനെ നുഴഞ്ഞ് കയറാനും ബുദ്ധിമുട്ടിക്കാനും ആകുന്നു?

വലന്റൈൻസ് ഡേയിൽ പ്രവീൺ ഇറവങ്കര എന്നയാൾ ഒരു പ്രണയ ലേഖനം എന്ന പേരിൽ എഴുതി സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. എന്നാൽ അന്ന് താൻ താങ്ക്സ് പറയുകയും ചെയ്തിരുന്നു എന്ന് സ്വപ്ന സുരേഷ് കർമ്മ ന്യൂസ് പ്രതിനിധിയുമായി സംസാരിക്കവേ പറഞ്ഞു. ഒരു പ്രണയത്തിന്റെ രീതിയിൽ ആയിരുന്നില്ല അന്ന് അയാളോട് താങ്ക്സ് പറഞ്ഞത്. ജീവിതത്തിൽ എല്ലാ രീതിയിലും തകർന്ന് നില്ക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ എനിക്കൊപ്പം നില്ക്കുന്ന ആൾ എന്ന രീതിയിൽ ആയിരുന്നു അതിനേ കണ്ടത്. അവഗണിക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി ഇത്തരത്തിൽ ആളുകൾ പിന്തുണയുമായി മുന്നോട്ട് വരുമ്പോൾ അതിനേ സ്വാഗതം ചെയ്തു എന്ന് മാത്രമേ ഉള്ളു. എന്നാൽ പിന്നീട് പ്രവീൺ ഇറവങ്കര ചെയ്തത് ഞാനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ കാര്യങ്ങളായിരുന്നു. ഇത് എന്നെ മാനസീകമായി ഉലച്ചു.എന്നെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടും നിരവധി പോസ്റ്റുകളാണ്‌ ഇയാൾ ഇട്ടത്. വിവാഹിതരാകുന്നു എന്നു പോലും പോസ്റ്റർ ഇറക്കി പരസ്യം ചെയ്തത് എന്ത് അർഥത്തിലാണ്‌.

ഓൺലൈൻ മാധ്യമങ്ങൾ ആകട്ടേ ഇതിനേ നിറം പിടിപ്പിച്ച വാർത്തയാക്കി. തലക്കെട്ടും മറ്റും മോശമായ രീതിയിൽ ഇട്ട് വീണ്ടും എന്നെ അപമാനിക്കുകയായിരുന്നു. താൻ നിലവിലെ ഭർത്താവുമായി വിവാഹ മോചന കേസ് നടത്തി വരികയാണ്‌. ഈ ഘട്ടത്തിൽ ഇത്തരം പ്രചരണങ്ങൾ എന്റെ കേസിനേ ബാധിക്കും. എന്റെ ജീവിതത്തേ ബാധിക്കും. ഇങ്ങിനെയാണോ ഒരു സ്ത്രീയോട് സമൂഹം ചെയ്യേണ്ടത് എന്നും സ്വപ്ന സുരേഷ് ചോദിച്ചു. എനിക്ക് 21 വയസായ ഒരു മോനും ഇളയ ഒരു മോളും ഉണ്ട്. അവർക്കും സമൂഹത്തിൽ ജീവിക്കണ്ടേ. അവർക്ക് കൂടി മോശമാവുന്ന വിധത്തിൽ എന്റെ വിവാഹ വാർത്തകൾ ഇല്ലാ കഥകളായി പ്രചരിക്കുകയാണ്‌

ഇതിനെതിരേ നടപടി എടുക്കാൻ തന്റെ അഭിഭാഷകന്റെ നിയമോപദേശം തനിക്ക് ലഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ്‌ പ്രവീൺ ഇറവങ്കരയോട് എന്നെ കുറിച്ച് മോശമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീത്വത്തിനെതിരായ ആക്രമണം ആണിത് എന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ചിലർക്ക് എന്നെ വയ്ച്ച് പ്രസിദ്ധി ഉണ്ടാക്കുകയാണ്‌ ലക്ഷ്യം. വാർത്ത നല്കുന്ന മാധ്യമങ്ങൾക്കാവട്ടേ അവരുടെ അന്നത്തേ വിശപ്പിന്റെ ബ്രഡ് ആയി എന്നെ ഉപയോഗിക്കുന്നു. എന്നെ കുറിച്ചുള്ള ഇല്ല കഥകൾ എഴുതുന്ന മാധ്യമങ്ങൾ അവരുടെ അന്നത്തേ ബ്രഡിനായാണ്‌ ഇതെല്ലാം ചെയ്യുന്നത് എന്നും സ്വപ്ന സുരേഷ് കുറ്റപ്പെടുത്തി.

ഇതോടെ തന്റെ പേരിൽ നടക്കുന്ന എല്ലാ വിവാഹ വിവാദങ്ങൾക്കും സ്വപ്ന സുരേഷ് മറുപടി പറഞ്ഞിരിക്കുകയാണ്‌. നിലവിലെ വിവാഹം വേർപെടുത്താൻ കേസ് നടക്കുമ്പോൾ തന്നെ ഇങ്ങിനെ ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത് തന്റെ ജീവിതത്തേ ബാധിക്കും എന്നും പറഞ്ഞു.

പ്രവീൺ ഇറവങ്കര സ്വപ്ന സുരേഷിനെഴുതിയ പ്രണയ ലേഖനവും ഇന്ന് വിവാഹിതരാകുന്നു എന്ന പോസ്റ്ററും എല്ലാം പിൻ വലിക്കേണ്ടിവരും. പിൻ വലിച്ചില്ലെങ്കിൽ കോടതി കയറ്റും എന്നുള്ള മുന്നറിയിപ്പാണ്‌ വന്നിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾ വ്യാജമായ കാര്യങ്ങൾ തിരുത്തേണ്ടി വരും. സ്വപ്ന സുരേഷ് തല്ക്കാലം അവരുടെ മക്കളിലേക്കും ജീവിതത്തിലേക്കും ഒതുങ്ങുന്നു എന്ന് ചുരുക്കം. വിവാഹ മോഹികൾക്ക് തല വയ്ച്ച് കൊടുക്കാനും അവർ തയ്യാറല്ല. പ്രണയ ലേഖനം എഴുതിയവർക്കും പ്രസിദ്ധീകരിച്ചവർക്കും പരസ്യമായി തന്നെ മറുപടി മാത്രമല്ല എല്ലാ പ്രണയ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചവരും വിവാഹം പ്ളാൻ ചെയ്തവരും നിയമ നടപടി നേരിടേണ്ടിവരും എന്നും മുന്നറിയിപ്പും നല്കുന്നു