ഒരു മിനുട്ടിനുള്ളില്‍ വേദനയില്ലാത്ത മരണം; ആത്മഹത്യാ മെഷീന് നിയമസാധുത നല്‍കി സ്വിറ്റ്‌സര്‍ലന്റ്

ദയാവധം അനുവദനീയമാക്കിയിരിക്കുന്ന സ്വിറ്റ്‌സര്‍ലന്റില്‍ ആത്മഹത്യാ മെഷീനും ഇനി നിയമസാധുത. ഒരു മിനുട്ടിനുള്ളില്‍ വേദനയില്ലാത്ത മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടി പോലെയിരിക്കുന്ന ഒരു മെഷീനാണ് ആത്മഹത്യാ മെഷീന്‍. ഇതിനാണ് സ്വിറ്റ്‌സര്‍ലന്റ് നിയമസാധുത നല്‍കിയിരിക്കുന്നത്. മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് കണ്ണടച്ചാല്‍ പോലും യന്ത്രം പ്രവര്‍ത്തിപ്പിക്കാം.

മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം മെഷീനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമര്‍ശകര്‍ പറയുന്നു.