കേരളത്തിൽ താലിബാൻ മോഡൽ ഇസ്ളാമിക തീവ്രവാദികളുടെ ഭീകരാക്രമണം. അതിന്റെ പുതിയ തെളിവുകൾ കർമ ന്യൂസ് പുറത്തുവിടുന്നു. ഈ വീഡിയോയിൽ എസ് ഡി പി ഐയുടെ ഒരു കൂട്ടം ആളുകൾ എന്ന് സ്വയം സമ്മതിക്കുന്ന സംഘം ആണുള്ളത്. സംഘപരിവാറുമായി ബന്ധപ്പെട്ട ആൾ എന്ന് സംശയിക്കാവുന്നയാളാണ് ഇര. കൈയ്യിൽ കാവി നിറത്തിലുള്ള നിരവധി ചരടുകൾ കെട്ടിയിട്ടുണ്ട്. മാത്രമല്ല എസ് ഡി പി ഐ സംഘങ്ങൾക്ക് എതിരായിട്ടുള്ളയാളാണ്. ഇതെല്ലാം വീഡിയോയിൽ വ്യക്തമാണ്. ഇന്റലിജൻസ് ഏജൻസിയിൽ നിന്നും ആണ് ഈ വീഡിയോ കർമ്മ ന്യൂസിനു ലഭിക്കുന്നത്.
ഒരു എസ് ഡി പി ഐ പ്രവർത്തകനായ നാച്ചൂൻ എന്നയാളേ കൊല്ലാൻ ക്വട്ടേഷൻ ആരു തന്നു എന്ന് ചോദിച്ചാണ് താലിബാൻ മോഡൽ അക്രമണം കേരളത്തിൽ നടക്കുന്നത്. തല്ലി ചതയ്ക്കുകയാണ്. എസ് ഡി പി ഐ ക്കാരേ എന്നോട് ക്ഷമിക്കണം എന്ന് ഇയരായ കൈയ്യിൽ കാവി ചരടുകൾ കെട്ടിയ യുവാവിനെ കൊണ്ട് പല വട്ടം പറയിപ്പിക്കുന്നു. നിയമ വ്യവസ്ഥയേ മുഴുവൻ തകിടം മറിക്കുകയാണ്
സംഭവം നടക്കുന്നത് എവിടെ എന്നും എസ് ഡി പി ഐക്കാർ ആരൊക്കെയാണ് എന്നും അന്വേഷണ ഏജൻസികൾക്ക് തിരിച്ചറിയാൻ ആയിട്ടില്ല. കേന്ദ്ര ഏജൻസികൾ ഈ വീഡിയോയിലെ ആക്രമകാരികളേ കുറിച്ച് വൻ അന്വേഷണം നടത്തുകയാണ്.
ആരാണ് എസ് ഡി പി ഐക്കാരനായ നാച്ചൂ എന്നറിയില്ല. നാച്ചുവിനെ കൊല്ലാൻ ക്വട്ടേഷൻ എടുത്തില്ലേ എന്ന് ചോദിച്ചാണ് ഇരയേ ആക്രമിക്കുന്നത്.. ഒരു കാര്യം വ്യക്തമാണ്…ഇത് എസ് ഡി പി ഐയുടെ രഹസ്യ കേന്ദ്രമാണ്. കാട്ടിനുള്ളിലാണ് എന്നാണ് ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്നത്. ജനവാസ കേന്ദ്രം അല്ല. ഇസ്ളാമിക തീവ്രവാദികൾ യുവാവിനെ തട്ടികൊണ്ട് വന്ന അവരുടെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ആക്രമിക്കുകയാണ്. യുവാവ് ഇവരുടെ എതിർ വിഭാഗത്തിലെ ആശയക്കാരനാണ് എന്ന് വ്യക്തം