മൂത്രപ്പുരയില്ലാതെ കഷ്ടപ്പെട്ട് കളമശേരി നഗരസഭയിലെ ജനങ്ങൾ. എച്ച്എംടി ടൗണിൽ പണിയെടുക്കുന്നവർക്ക് ഇടക്ക് ഒന്ന് മൂത്രം പോലും ഒഴിക്കാൻ സൗകര്യമില്ല. പല പാർട്ടിക്കാരും വന്ന് നോക്കുന്നതല്ലാതെ മൂത്രപ്പുര ഇതുവരെ നടപ്പിലായിട്ടില്ല. സ്ഥലം എംഎൽഎയായ പി രാജീവ് അടക്കം വന്നു നോക്കിയിട്ടുണ്ട്. 2017ൽ സ്വച്ഛ് ഭാരതി പ്രകാരം നാലു ടോയിലറ്റുകൾ പാസ്സായതാണ്, എന്നാൽ പണി തുടങ്ങുന്നതിനു മുന്നെ കളമശ്ശേരി നഗരസഭ പണം അനുവദിച്ചിരുന്നു. കോൺട്രാക്ടർമാർ പണം വാങ്ങിയതിനടക്കം തെളിവുകളുണ്ട്.
ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. നാലു ടോയിലറ്റുകൾക്കാണ് അനുമതി ലഭിച്ചത്. കളമശ്ശേരി നഗരസഭ കോൺട്രാക്ടറുമായി ചേർന്ന് വൻ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് ബോസ്കോ കളമശ്ശേരി പറഞ്ഞു. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് നീക്കം. ഇനി എവിടെയെങ്കിലും പോകുമ്പോൾ മൂത്രമൊഴിക്കാൻ തോന്നിയാൽ നഗരസഭയുടെ മുന്നിൽ നിന്ന് മൂത്രം ഒഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.