ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍

ന്യൂഡൽഹി. ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍. ബിജെപി എംപി കിരോഡി ലാല്‍ മീണ രാജ്യസഭയില്‍ സ്വകാര്യ ബില്‍ ആയിട്ടാണ് അവതരിപ്പിച്ചത്. അതേസമയം ബില്ല് അവതരണത്തിന് വോട്ടെടുപ്പിലൂടെ സഭ അംഗീകാരം നൽകി. 63 പേർ അവതരണത്തെ അനുകൂലിച്ചപ്പോൾ 23 പേർ എതിർത്തു.

മീണ ഉപരിസഭയില്‍ അവതരിപ്പിച്ച ബില്‍, യൂണിഫോം സിവില്‍ കോഡ് തയ്യാറാക്കാന്‍ ഒരു പാനല്‍ രൂപീകരിക്കാനാണ് ആവശ്യപ്പെടുന്നത്. രാജ്യത്തുടനീളം ഈ ബില്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീണ ബില്‍ അവതരിപ്പിച്ചത്. ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കാന്‍ ദേശീയ പരിശോധന-അന്വേഷണ സമിതി രൂപീകരിക്കണമെന്നും ഭരണഘടന ബില്ലില്‍ പരാമര്‍ശിക്കുന്നു.

കടുത്ത എതിർപ്പിനിടയിൽ ഭാരതീയ ജനതാ പാർട്ടിയുടെ രാജസ്ഥാൻ എംപി കിരോഡി ലാൽ മീണ, 2020ലെ ഏകീകൃത സിവിൽ കോഡ് ഇൻ ഇന്ത്യ ബിൽ, 2020 എന്ന സ്വകാര്യ ബില്ലായി രാജ്യസഭയിൽ അവതരിപ്പിച്ചതോടെ രാജ്യസഭയിൽ ബഹളമുണ്ടായി. മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾ ഇല്ലാതാക്കാനാണ് കോഡ് ശ്രമിക്കുന്നത്.

ബിൽ രാജ്യത്തെ ശിഥിലമാക്കുമെന്നും വൈവിധ്യമാർന്ന സംസ്‌കാരത്തെ വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി ബില്ലിനെ എതിർക്കുന്നതിനായി മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചെങ്കിലും 63-23 എന്ന വോട്ടിന് പരാജയപ്പെടുകയായിരുന്നു.

നിരവധി കക്ഷികളുടെ കടുത്ത എതിർപ്പിന് ശേഷം, ഭരണഘടനയുടെ നിർദ്ദേശ തത്വങ്ങൾക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ നിയമാനുസൃതമായ അവകാശമുണ്ടെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വാദിച്ചു. “ഈ വിഷയം സഭയിൽ ചർച്ച ചെയ്യട്ടെ… ഈ ഘട്ടത്തിൽ സർക്കാരിനെ ധിക്കരിക്കാൻ ശ്രമിക്കുകയും ബില്ലിനെ വിമർശിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അനാവശ്യമാണ്,” കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ബിൽ ശബ്ദവോട്ടിന് വെച്ചു, 23നെതിരെ 63 വോട്ടുകൾക്ക് ബിൽ രാജ്യ സഭ പാസാക്കി.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഐ, സിപിഐ (എം) പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിന്റെ അവതരണത്തെ എതിര്‍ക്കുകയും ഇത് രാജ്യത്തെ സാമൂഹിക ഘടനയെയും നാനാത്വത്തില്‍ ഏകത്വം എന്നതിനെ തകര്‍ക്കാനുള്ള ശ്രമമായി ആരോപിച്ച് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ഉണ്ടായി. 63 പേര്‍ അനുകൂലിച്ചും 23 പേര്‍ എതിര്‍ത്തുമാണ് ബില്‍ പാസായത്.