ശ്രീനഗര്‍. ഭീകരത തുടരുന്ന പാക്കിസാഥാനുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അബ്ദുല്ല മുഫ്തി കുടുംബങ്ങള്‍ കശ്മീരിലെ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ കശ്മീരില്‍ തൊഴില്‍ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും അമിത് ഷാ പറഞ്ഞു. ബാരമുള്ളയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുന്നത് പാക്കിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരിയുവാക്കളോടാണ് സംസാരിക്കന്നത്. പാക്കിസ്ഥാനോട് സംസാരിക്കുവാന്‍ അവരെന്നോട്് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ സംസാരിക്കില്ല. ഗുജ്ജര്‍, ബകര്‍വാള്‍, പഹാരി എന്നി ജനങ്ങളാടാണ് സംസാരിക്കുന്നത്. കശ്മീരില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതിന്റെ വേദന തനിക്ക് ഉണ്ടാകും. സ്വന്തം പുത്രന്റെ ശവപ്പെട്ടി തോളില്‍ വഹിക്കുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മീരില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കള്‍ കല്ലപ്പെട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഗുപ്കര്‍ മോഡല്‍ മുന്നോട്ടുവെയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് തരില്ല. പുല്‍വാമ സംഭവത്തിന് കാരണം ഗുപ്കര്‍ മോഡലാണ്. ഗുപ്കറിന്റെ സമയത്ത് ബന്ദും സമരങ്ങളുമായിരുന്നു. എന്നാല്‍ മോദി ആശുപത്രി പണിതുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോദിയുടെ വികസനത്തില്‍ ഐഐടികളും ഐഐഎമ്മുകളും ഉണ്ടായി.
ഭീകരതയിലേക്ക് പോയ യുവാക്കള്‍ തിരിച്ച് മുഖ്യധാരയിലെത്തി. തീവ്രവാദം കശ്മീരിന് ഗുണകരമകില്ല. വ്യവസായങ്ങളാണ് കശ്മീരിനെ വികസനത്തിലേക്ക് നയിക്കു. കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. ഓരോ സമയത്തും ഓരോ കുടുംബങ്ങളാണ് ജമ്മു കശ്മീര്‍ ഭരിക്കുന്നത്. ഇനിമുതല്‍ നിങ്ങളെ ഭരിക്കുന്നവരെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാമെന്നും അമിത് ഷാ പറഞ്ഞു.