ബംഗ്ലാദേശില്‍ കാളി ക്ഷേത്രം അടിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ധാക്ക. ബംഗ്ലാദേശീല്‍ കാളി ക്ഷേത്രം അടിച്ച് തകര്‍ത്ത മതതീവ്രവാദികള്‍ അറസ്റ്റില്‍. സര്‍ബജാനിലെ കാളി ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ക്ഷേത്രത്തിലെ മുഴുവന്‍ വിഗ്രഹങ്ങളും അക്രമികള്‍ തകര്‍ത്തു. ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതായും പ്രതികള്‍ പണം മോഷ്ടിച്ചതായുമാണ് റിപ്പോര്‍ട്ട്. രാവിലെ നടതുറക്കുവാന്‍ എത്തിയ പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. കഴിഞ്ഞ ആറിനായിരുന്നു സംഭവം.

സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് കനൈനഗര്‍ സ്വദേശികളായ രാഹത് ചൗധരി, നയാന്‍ മുന്‍ഷി, ആസിഫ് ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അതേസമയം ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം കൂടിവരുകയാണ്.