സത്യപ്രതിജ്ഞ മാറ്റി വയ്ച്ച് തൃണമൂൽ എം.പിയുടെ വിവാഹം വിദേശത്ത്

പശ്ചിമ ബംഗാൾ എം.പിയായി തിരഞ്ഞെടുത്ത നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും വിവാഹിതരായി. എന്നാൽ ഇതെല്ലാം നടന്നത് പോർലിമെന്റ് എം.പിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന ദിവസം അതു പോലും മുടക്കി. മാത്രമല്ല വിവാഹ ധൂർത്തിനായി വിദേശത്തേ ആഢബര നഗരം തന്നെ തിരഞ്ഞെടുത്തു.തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ ബുധനാഴ്ചയായിരുന്നു വിവാഹചടങ്ങുകള്‍. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

എന്നാൽ വിവാഹം പാർലിമെന്റിലെ സത്യ പ്രതിജ്ഞ കഴിഞ്ഞ് പോരായിരുന്നോ എന്നും മുൻ കൂട്ടി നിശ്ചയിച്ച വിവാഹം അതനുസരിച്ച് തിയതികൾ എന്തുകൊണ്ട് ക്രമീകരിച്ചില്ല എന്നും ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നു.ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യാണ് നുസ്രത്ത് ജഹാന്‍. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളന കാലയളവിലായിരുന്നു എം.പി.യുടെ വിവാഹം. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന എം.പി.മാരുടെ സത്യപ്രതിജ്ഞ ചടങ്ങിലും നുസ്രത്ത് ജഹാന്‍ എത്തിയില്ല. നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എം.പി.യായ മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്യാനെത്തിയില്ല.

ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന നവദമ്പതികള്‍ ജൂലായ് നാലിന് കൊല്‍ക്കത്തയില്‍ വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.ഇതെല്ലാം കഴിഞ്ഞ് സമയം കിട്ടുന്നത് എന്നാകും ഇനി എം.പിയായി സത്യ പ്രതിജ്ഞ ചെയ്യാൻ എന്നും ചോദ്യം ഉയരുന്നു