16ഉം 14ഉം വയസുള്ള സഹോദരിമാരേ കണ്ണൂരിൽ ക്രൂരമായി പീഢിപ്പിച്ചു,സ്വന്തം വീട്ടിലിട്ടും ബന്ധു വീട്ടിലിട്ടും, വീണ്ടും വാളയാർ

KARMA WEB EXCLUSIVE REPORT പ്രദീപ് മണലാൽ,

സഹോദരിമാർക്ക് രക്ഷയില്ല,ഇക്കുറി കുടുംബക്കാർ തന്നെ,കണ്ണൂരിൽ വാളയാർ ആവർത്തിച്ചു.മലയാളികള്‍ക്ക് ഇപ്പോഴും മറക്കാനാവാത്ത ഒന്നാണ് വാളയാര്‍ കേസ്.പിഞ്ച് മക്കളെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായി നീതിക്കായി പോരാടുകയാണ് ആ മാതാപിതാക്കള്‍.ഈ കേസിന്റെ അലയൊലികള്‍ നിലനില്‍ക്കവെയാണ് കണ്ണൂര്‍ കുടിയാമലയില്‍ ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.കുടുംബക്കാരുടെ അറിവോടെ 16ഉം 14ഉം വയസുള്ള സഹോദരിമാരെ ശാരീരികമായി ദുരുപയോഗം ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.വീട്ടുകാര്‍ പുറത്ത് പറയാതെ ഒരു വര്‍ഷമായി ഒളിപ്പിച്ചുവെച്ച സംഭവം പോലീസിന്റെയും ചൈല്‍ഡ് ലൈന്റെയും നീക്കത്തിലൂടെയാണ് പുറത്തെത്തിയതും പ്രതികളെ പിടികൂടിയതും.

കണ്ണൂര്‍ കുടിയാമലക്ക് സമീപമാണ് സംഭവം ഉണ്ടായത്.പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെയാണ് പ്രതികള്‍ ദുരുപയോഗം ചെയ്തത്.16കാരിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ 21കാരനായ സനൂപ് എന്ന യുവാവ് ദുരുപയോഗം ചെയ്യുകയായിരുന്നു.2019 ജൂണില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയ സനൂപ് പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തു.വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.വീട്ടുകാര്‍ ഈ സമയം ഉറക്കത്തിലായിരുന്നു.

16കാരിയുടെ സഹോദരി 14കാരിയെ ഒരു ബന്ധുവാണ് ശാരീരികമായി ദുരുപയോഗം ചെയ്തു.മറ്റൊരു സ്ഥലത്ത് വെച്ചാണ് 14 കാരിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.14കാരിക്കെതിരെയുണ്ടായ അതിക്രമത്തില്‍ പിതാവിന് എതിരെയും ആരോപണം ഉയരുന്നുണ്ട്.പിതാവിനൊപ്പം 14 കാരി ബന്ധുവിന്റെ വീട്ടില്‍ ഒരു കുടുംബ ചടങ്ങിന് പോയപ്പോള്‍ കുട്ടിയെ വശീകരിച്ച് മുറിയില്‍ കൂട്ടിക്കൊണ്ട് പോയി ദുരുപയോഗം ചെയ്യുകയായിരുന്നു.ഇരയായ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

പ്രതികളായ സനൂപിനെയും പെണ്‍കുട്ടികളുടെ ബന്ധുവിനെയും കുടിയമല സിഐ ജയപ്രദീപിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.ഏത് വിധത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാലും സമൂഹം കുട്ടികളെ കുറ്റംപറയും.ഈ കുട്ടികളുടെ കാര്യത്തില്‍ വേലി തന്നെയാണ് വിളവ് തിന്നത്.സ്വന്തം ബന്ധുവാണ് ഒരു കുട്ടിയെ ദുരുപയോഗം ചെയ്തത്.കുടുംബചടങ്ങിനിടയ്ക്ക് വെച്ച് ഒരു പെണ്‍കുട്ടിക്ക് സ്വന്തക്കാരില്‍ നിന്നും ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നു എന്ന് പറയുമ്പോഴേ തന്നെ സ്വന്തം വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലെന്ന് വ്യക്തമാവുകയാണ്.ഒരു വര്‍ഷത്തില്‍ അധികമായി സംഭവം നടന്നിട്ട്.

കുടുംബക്കാരെ രക്ഷിക്കാന്‍ കൂടി വേണ്ടിയാണ് ഇക്കാര്യം ഒളിപ്പിച്ച് വെച്ചത്.ഇരകളായ പെണ്‍കുട്ടികള്‍ പിതാവിനോടെപ്പമാണ് താമസം,ഇവരുടെ അമ്മ ഏതാനും വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് പോയതാണ്.അമ്മയുമായി പിരിഞ്ഞ് താമസിക്കുമ്പോള്‍ ആയിരുന്നു പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവം ഉണ്ടായത്.അമ്മ ഒപ്പം ഇല്ലാത്തതും പെണ്‍കുട്ടിളെ നശിപ്പിക്കാന്‍ ഒരു കാരണമായി.16കാരിയും സനൂപും തമ്മില്‍ പ്രണയത്തിലായിരുന്നു.വിവാഹ വാഗ്ദാനം നല്‍കി സനൂപ് പല പ്രാവശ്യം പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തു.ഇതറിഞ്ഞ പിതാവും ബന്ധുവും പെണ്‍കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ട് തല്ലി.

ഒടുവില്‍ പിതാവിന്റെയും ബന്ധുവിന്റെയും ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോള്‍ പെണ്‍കുട്ടികള്‍ മാറി താമസിച്ചു.അമ്മയുടെ അടുത്തേക്ക് ഇവര്‍ എത്തുകയായിരുന്നു.തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കിയതോടെയാണ് സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തെത്താന്‍ തുടങ്ങിയത്.പിതാവിനൊപ്പം താമസിക്കുന്ന വീട്ടില്‍ വച്ചും ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുപോയും തങ്ങളെ ദുരുപയോഗം ചെയ്ത കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ പറഞ്ഞു.

2019 ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെ നിരന്തരമായി തങ്ങള്‍ ഉപദ്രവിക്കപ്പെട്ടുവെന്ന് മൂത്ത പെണ്‍കുട്ടി പറഞ്ഞു.പ്രതികള്‍ സിപിഎം ഗുണ്ടകളാണെന്നും പറയപ്പെടുന്നു.നേരത്തെ ഒരു കട കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പെണ്‍കുട്ടിയുടെ ബന്ധു പിടിയിലായിരുന്നു.16ഉം 14ഉം വയസുള്ള 2 പെണ്‍കുട്ടികളും ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തിലാണ്.സി.പി.എം സ്വാധീനമുള്ള പ്രതികള്‍ പെണ്‍കുട്ടികളേ കൊണ്ട് മൊഴിമാറ്റിക്കാന്‍ വന്‍ നീക്കവും സ്വാധീനവും നടത്തുകയാണ് എന്നും ആരോപണം ഉയരുന്നു.ശക്തമായ അന്വേഷണം നടത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവിനെ അടക്കം അറസ്റ്റ് ചെയ്ത് ഉള്ളിലിടണം എന്ന ആവശ്യം ഉയരുന്നുണ്ട്.