കമിതാക്കള്‍ പാറക്കെട്ടില്‍ വീണുമരിച്ചു; ഇരുവരുടെയും ശരീരങ്ങള്‍ ഷാള്‍കൊണ്ട് കൂട്ടിക്കെട്ടിയ നിലയില്‍

കാടു കയറുന്ന പ്രണയത്തിനു കണ്ണും കാതും ഇല്ല എന്നു മാത്രമല്ല ജീവനിൽ പോലും അതിനു താല്പര്യം ഇല്ല എന്നും ഇയ സംഭവം തെളിയിക്കുന്നു. തൊടുപുഴയില്‍ വിദ്യാര്‍ഥികളായ കമിതാക്കള്‍ പാറക്കെട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് കെ.ജിനു, മുളപ്പുറം കൂനംമാനിയില്‍ മെറിന്‍ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിയില്‍ നിന്നു ചാടി ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടില്‍ നിന്നു കാണാതായെന്നു ബന്ധുക്കള്‍ കരിമണ്ണൂര്‍ പൊലീസില്‍ ഇന്നലെ രാവിലെ പരാതി നല്‍കിയിരുന്നു.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വെളളിയാമറ്റം ടവറിനു കീഴില്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്. പരിശോധനയില്‍ പാറക്കെട്ടില്‍ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പ്രണയവും കാമവും കാടുകയറുമ്പോൾ ബന്ധങ്ങൾ പോലും മനുഷ്യൻ മറക്കുന്നു. ധാർമിക ജീവിതത്തിന്റെ എല്ലാ അതിർത്തികളും ഭേതിക്കുന്നു. എത്ര പേരാണ്‌ ഒന്നിച്ച് മരണത്തേ പുല്കുന്നത്. മരിക്കാൻ ആയിരുന്നു എങ്കിൽ എന്ത്നായിരുന്നു ഇത്തരക്കാർ പ്രണയിക്കുന്നത് എന്നത് പോലും ചോദ്യം.

ഇരുവരുടെയും ശരീരങ്ങള്‍ ഷാള്‍ കൊണ്ട് ബന്ധിച്ച നിലയില്‍ ആയിരുന്നു. തൊടുപുഴയില്‍ നിന്നു എത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ മുകളില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. തട്ടക്കുഴ ഗവ. വിഎച്ച്എസ്എസില്‍ കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്. മെറിന്‍ ആന്ധ്രയില്‍ നഴ്സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിന്‍ ആന്ധ്രയില്‍ നിന്നു വീട്ടില്‍ എത്തിയത്.

BREAKING/ കൂട്ടം കൂടിയാൽ ഇനി ജയിൽ, വെടിവയ്ക്കാൻ വരെ എക്സിക്യുട്ടീവ് മജിസ്ട്രേട്ടിന്‌ അധികാരം,മത ചടങ്ങ്, ആഘോഷം,മാർകറ്റിൽ ഒന്നും കൂട്ടം കൂടരുത്, 144 ലംഘനം ആയി കണക്കാക്കും- ഉത്തരവിറങ്ങി