ജമ്മുവില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്‌നാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. വാഗാമ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ട് ഇരിക്കുകയാണ്.

തിങ്കളാഴ്ചയും അനന്ത്‌നാഗ് ജില്ലയില്‍ സൈന്യം ഭീകരരെ വധിച്ചിരുന്നു. ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനും രണ്ട് ലശ്കര്‍ ത്വയിബ ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം നൂറിലധികം ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ജൂണില്‍ മാത്രം 46 ഭീകരരെ കൊലപ്പെടുത്തി.