കൊറോണ: ഗൾഫിൽ കൂട്ടപിരിച്ചുവിടൻ തുടങ്ങി, ആദ്യ നടപടി യു.എ ഇയിൽ

അബുദാബി: ലോകം മുഴുവന്‍ കൊറോണ നാശം വിതയ്ക്കുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയായി യു എ ഇയുടെ പുതിയ തീരുമാനം. മലയാളികള്‍ അടക്കും നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നിടമാണ് യു എ ഇ രാജ്യങ്ങള്‍. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം വെട്ടി കുറയ്ക്കാനും ഉള്ള അനുമതിയാണ് യു എ ഇ സര്‍ക്കാര്‍ നല്‍കി ഇരിക്കുന്നത്. ആവശ്യം എന്ന് തോന്നിയാല്‍ ഇത്തരം നടപടികളിലേക്ക് കടക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ സ്വകാര്യ കമ്പനികള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി മലയാളികള്‍ക്ക് ആണ് ജോലി നഷ്ടമാവുക. ഇതോടെ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയും തകരാറില്‍ ആകും.

പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജന്‍ പോലും പറഞ്ഞിരുന്നു. ഇത്തരത്തില്‍ യു എ ഇയില്‍ ഉള്ളവരുടെ ജോലി നഷ്ടമായാല്‍ അത് ഏറ്റവും അധികം ബാധിക്കുക മലയാളികളെയാണ്. കാരണം യു എ ഇ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളാണ് ഉള്ളത്. ഇത് വളരെ ആശങ്കാന ജനകമാണ്. നിരവധി പ്രവാസികളുടെ ജോലി നഷ്ടമാവുകയോ അവരുടെ ശമ്പളം പാതിയായോ അതിലും കുറച്ചോ വെട്ടി ചുരുക്കാനാണ് യു എ ഇ സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ജോലികള്‍ നിയന്ത്രിക്കുന്നതിന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കിയതോടെ അധിക ജീവനക്കാരുടെ സേവനം താത്കാലികമായി അവസാനിപ്പിക്കാനോ, പരസ്പര ധാരണയോടെ ശമ്പളം വെട്ടിക്കുറക്കാനോ സ്വകാര്യ കമ്പനികള്‍ക്ക് സാധിക്കും. ഇതിനൊപ്പം, ശമ്പളത്തോടെയോ അല്ലാതെയോ ഹ്രസ്വ – ദീര്‍ഘ കാല അവധി നല്‍കാനും, വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ട്.

കോവിഡ് 19 സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലിന്റെ ലക്ഷ്യം. ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ അവര്‍ക്ക് മറ്റൊരു കമ്പനിയില്‍ ജോലി തേടാനുള്ള സാവകാശം നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു. മറ്റ് ജോലി കിട്ടുന്നത് വരെ താമസ സ്ഥലത്ത് തുടരാന്‍ ഇവരെ അനുവദിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ല. ഗള്‍ഫില്‍ 18 പേരാണ് ഇതുവരെ കോവിഡ് 19നെ തുടര്‍ന്ന് മരിച്ചത്. സ്‌കൂള്‍ പഠനം ജൂണ്‍ മാസം വരെ വീട്ടിലിരുന്ന് മതി എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും യു എ ഇ സര്‍ക്കാര്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.