കണ്ണൂരിൽ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന 26 കാരൻ പിടിയിൽ

കണ്ണൂർ കാങ്കോൽ ആലക്കാടിൽ സ്ത്രീകളുടെ സ്ത്രീകളുടെ അടിവസ്ത്രം സ്ഥിരമായി മോഷ്ടിക്കുന്ന 26 കാരൻ പിടിയിൽ. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് യുവാവ് പിടിയിലാകുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് ഇവിടെ പതിവായിരുന്നു. മോഷ്ടിക്കുന്ന അടിവസ്ത്രങ്ങൾ പിന്നീട് ഇയാൾ കിണറുകളിലാണ് നിക്ഷേപിച്ചിരുന്നത്. അടിവസ്ത്രങ്ങൾ കിണറ്റിൽ കണ്ടതോടെ തൊഴിലാളികൾക്ക് വെള്ളം ഉപയോഗിക്കാൻ കഴിയാതായി. പിന്നീട് കിണർ മുഴുവൻ വറ്റിച്ചു വൃത്തിയാക്കേണ്ടിവന്നു. ഇതോടെ സംഭവം വിവദാമായത്.

സംഭവത്തിന്റെ പിന്നിലാരണെന്ന് അറിയാനായാണ് സിസിടിവി സ്ഥാപിച്ചത്. പരിസരത്തെ പല യുവാക്കളും സംശയത്തിന്റെ നിഴലിലായി. യഥാർത്ഥ മോഷ്ടാവിനെ പിടികൂടേണ്ടത് നാട്ടുകാരുടെ ആവശ്യമായി മാറി. തുടർന്നാണ് ചിലർ മുൻകൈ എടുത്താണ് സി സി ടി വി ഘടിപ്പിച്ചത്.

രണ്ട് ദിവസം തുടർച്ചയായി യുവാവിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു. തുടർന്ന് അർധരാത്രിവരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് നാട്ടുകാർ അടിവസ്ത്ര മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം എസ് ഐ യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. പിടിയിലായ 26 കാരന് ഭാര്യം ഒരു കുട്ടിയും ഉണ്ട്.