അതിര്‍ത്തിയില്‍ ജയിച്ചത് ഇന്ത്യ , സത്യം വ്യക്തമാക്കി അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

indian force in china border

ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചൈന ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് ചൈന എന്ന് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ കൃത്യമായ തെളിവും സാക്ഷികളും അമേരിക്കന്‍ ഇന്റലിജന്‍സ് നിരത്തുന്നുമുണ്ട്. ഇന്ത്യയെ ആക്രമിക്കാന്‍ തീരുമാനിച്ചത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഇന്ത്യന്‍ പട്ടാളക്കാരെ കൊന്നോ തുരത്തിയോ ഇന്ത്യയുടെ സ്ഥലം പിടിച്ചെടുക്കാനായിരുന്നു ചൈനീസ് പദ്ധതി. എന്നാല്‍ ഇവരുടെ കണക്കുകൂട്ടല്‍ എല്ലാം തകിടം മറിച്ച് ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ ജയിച്ചുവെന്ന് തന്നെ പറയാം. അമേരിക്കന്‍ ഐബിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചൈന ഇരന്ന് വാങ്ങിയ പരാജയം ആണിതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇത്രയും അധികം ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ഇതാദ്യമായിട്ട് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സീനിയര്‍ ചൈനീസ് ജനറലാണ് ഗാല്‍വാന്‍ നദീതടത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിയത്. എന്നാല്‍ ഈ തിരിച്ചടിക്ക് ഇന്ത്യ തടയിട്ടു. ഏറ്റുമുട്ടലില്‍ നിരവധി ചൈനീസ് പട്ടാളക്കാര്‍ മരിച്ചുവെന്ന് അമേരിക്കന്‍ ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന പുറത്ത് വിട്ട കണക്കുകള്‍ പച്ചക്കള്ളമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയ പട്ടാളക്കാരന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയാണ്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശമാണ് ഇവര്‍ നടപ്പാക്കിയത്.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വീഡിയോ സ്റ്റോറി കാണൂ;