ഭാര്യ മരിച്ചിട്ടും യാതൊരു വിഷമവുമില്ല, സുഹൃത്തുക്കൊപ്പമുള്ള ചിരിയും കളിയും സംശയത്തിനിടയാക്കി

സൂരജ് ഉത്രയോടെ കാട്ടിയ ക്രൂരകൃത്യം ഇതുവരെയും വിശ്വസിക്കാൻ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും സാധിച്ചിട്ടില്ല. രണ്ട് പ്രാവശ്യം ഉത്രയെ പാമ്പ് കടിച്ചപ്പോൾ സൂരജിനെ ആരും സംശയിച്ചിരുന്നില്ല. കാരണം സൂരജ് അത്രമേൽ പ്രീയപ്പെട്ടവനായിരുന്നു. സൂരജാണ് കൊലപാതകത്തിന് പിന്നിൽ എന്ന സംശയത്തിലേക്ക് നയിച്ച കാരണങ്ങൾ.

ഉത്രയെ കൊത്തിയ പാമ്പ് സൂരജിനെ കൊത്താത്തത്

രണ്ട് പ്രാവശ്യവും പാമ്പ് കടിച്ചത് ഉത്രയെയാണ്. വീടിനടുത്ത് സർപ്പക്കാവ് ഉള്ളതിനാൽ പാമ്പ് എത്തിയതിനെ ആരും സംശയിച്ചില്ല. എന്നാൽ ജനലടച്ച എസി മുറയിൽ പാമ്പ് കയറിയതും ഉത്രയെ മാത്രം കൊത്തിയതും സംശയത്തിനിടയാക്കി.

ചികിത്സ വൈകിപ്പിച്ചു

പാമ്പ് കടിയേറ്റ ഉത്രയെ ആശുപത്രിയെലെത്തിക്കാൻ വൈകിയതും സംശയത്തിന് കാരണമായി. വളരെപ്പെട്ടന്ന് ആശുപത്രിയെലത്തിക്കാൻ സാധിക്കുമായിരുന്നിട്ടും ചികിത്സ വൈകിപ്പിച്ചു. മാർച്ച് ഒന്നിന് ഉത്ര പാമ്പിനെ കണ്ടപ്പോൾ സൂരജ് അതിനെ ചാക്കിലാക്കിയത് ഉത്ര വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു

സുഹൃത്തുക്കളോടുള്ള സൂരജിന്റെ പെരുമാറ്റം

ഭാര്യ മരണപ്പെട്ട ഒരു ഭർത്താവിന്റെ പ്രതികരണമായിരുന്നില്ല സൂരജിന്. കൂട്ടുകാരോടൊപ്പം റോഡിൽ പോവുകയും പൊട്ടിച്ചിരിച്ച് സന്തോഷിക്കുകയും ചെയ്തിരുന്നത് ബന്ധുക്കളിലും വീട്ടുകാരിലും സംശയം ജനിപ്പിച്ചു.

സ്വർണ്ണം കൈക്കലാക്കി

ലോക്കറിലിരുന്ന ഉത്രയുടെ സ്വർണ്ണം മരണ ശേഷം തന്നെ സൂരജ് കൈക്കലാക്കിയിരുന്നു. പോലീസ് ഇടപെട്ട് സൂരജിന്റെ വീട്ടില്‍നിന്ന് 12 പവനോളം സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതു കൈമാറാന്‍ സൂരജ് തയ്യാറായതുമില്ല..