പരിഹസിക്കുന്നവര്‍ക്കും കുറ്റപ്പെടുത്തുന്നുവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് ഇപ്പോഴും അറിയില്ല, വൈഗ പറയുന്നു

ആണ്‍ ശരീരത്തില്‍ നിന്നും പെണ്‍സ്വത്വത്തിലേക്കുള്ള യാത്ര വളരെയധികം കഠിനവും വേദനാജനകവുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ഒക്കെ പറയാന്‍ ഇത്തരത്തില്‍ ഒരു വേദന ഉണ്ടാകും. അതെല്ലാം ഇപ്പോഴും ഓരോ ട്രാന്‍സ്‌ജെന്‍ഡറുമാരും അനുഭവിക്കുന്നുമുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ തന്റെ വ്യക്തിത്വം സ്വന്തമാക്കുന്നതിനായി അനുഭവിക്കേണ്ടി വന്ന വേദനകളെ കുറിച്ച് പറയുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി വൈഗ സുബ്രഹ്മണ്യം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വൈഗ താന്‍ വേരിടേണ്ടി വന്ന വേദനകളെ കുറിച്ച് തുറന്ന് പറഞ്ഞത്.

വൈഗയുടെ വാക്കുകളിങ്ങനെ, ‘സ്വന്തം സ്വത്വത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചു. ഇട്ടിരുന്ന മുണ്ടും ഷര്‍ട്ടുമായി വീട്ടില്‍ നിന്നും ഇറങ്ങി പോരേണ്ടി വന്നു. എന്തു കൊണ്ട് പെണ്ണായി മാറി ചോദിക്കുന്നവരോട് ആരുടെയും ലുക്കിലല്ല, മനസിലാണ് വ്യക്തിത്വം കുടികൊള്ളുന്നതെന്നാണ് എനിക്ക് പറയാനുള്ളത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പെണ്ണായി മാറിയതല്ല ഞാന്‍.

ഫെയ്ഷ്യല്‍ ഫെമിനൈസേഷന്‍ ഉള്‍പ്പെടെ ഒത്തിരി സര്‍ജറികള്‍ക്ക് വിധേയയായി. ജീവനോടെയുള്ള പോസ്റ്റുമാര്‍ട്ടം എന്നു തന്നെ പറയാം. വായില്‍ നിറയെ സ്റ്റിച്ച് ഇപ്പോഴുമുണ്ട്. ഫെയ്ഷ്യല്‍ ഫെമിനൈസേഷന് വിധേയയായത് തലകീറിയിട്ടാണ്. പരിഹസിക്കുന്നവര്‍ക്കും കുറ്റപ്പെടുത്തുന്നുവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല.’