രാധിക തന്റെ അമ്മയല്ല, അവര്‍ നല്ലൊരു വിവാഹജീവിതം ആസ്വദിക്കുന്നു; വരലക്ഷ്മി ശരത്കുമാര്‍

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വരലക്ഷ്മി ശരത് കുമാര്‍. മമ്മൂട്ടിയുടെ കസബയിലടക്കം താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ഏറെ നാളത്തെ പ്രേക്ഷകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വരലക്ഷ്മി. ശരത് കുമാറിന്റെ രണ്ടാം ഭാര്യയായ രാധിക തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി ശരത്കുമാര്‍ പറയുന്നു. ശരത് കുമാറിന് ആദ്യ ഭാര്യയിലുണ്ടായ മകളാണ് വരലക്ഷ്മി. രാധികയെ വരലക്ഷ്മി ആന്റി എന്നാണ് വിളിക്കുന്നത്. അമ്മയല്ലെങ്കിലും നല്ലൊരു ബന്ധം അവരുമായി ഉണ്ടെന്നും വരലക്ഷ്മി പറയുന്നു. അച്ഛനും രാധിക ശരത്കുമാറും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നത്. രാധികയുടെ മകള്‍ റയാന്, ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞു. ഛായ ദേവിയാണ് വരലക്ഷ്മിയുടെ അമ്മ. പൂജ എന്ന സഹോദരി കൂടിയുണ്ട് വരലക്ഷ്മിക്ക്.
2001ലാണ് രാധികയെ ശരത്കുമാര്‍ വിവാഹം ചെയ്യുന്നത്. ശരത്കുമാറുമായുള്ളത് രാധികയുടെ മൂന്നാം വിവാഹമായിരുന്നു

2004ല്‍ ശരത്കുമാറിനും രാധികയ്ക്കും രാഹുല്‍ എന്ന ആണ്‍കുഞ്ഞും ഉണ്ടായി. കാസ്റ്റിങ് കൗച്ച് സിനിമയിലുണ്ടെന്ന് വരലക്ഷ്മി പറയുന്നു. പല നിര്‍മ്മാതാക്കളും താരങ്ങളും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ട്. ഫോണ്‍ റെക്കോര്‍ഡുകള്‍ അതിന് തെളിവാണെന്നും നടി പറയുന്നു.

ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടു പോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടാന്‍ ധൈര്യം കാണിക്കണം. പറ്റില്ല എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ അത്തരത്തിലുള്ള സിനിമകള്‍ താന്‍ വേണ്ടെന്ന് വയ്ക്കുമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് അത്തരം സിനിമകളില്‍ അഭിനയിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതായി വരലക്ഷ്മി പറഞ്ഞു. അത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു.

കാസ്റ്റിങ് കൌച്ചിനെ കുറിച്ച്‌ തുറന്നുപറഞ്ഞതിന്‍റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു. 25 സിനിമകള്‍ ചെയ്തു. 25 നിര്‍മ്മാതാക്കള്‍ക്കും നല്ല സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ജോലി തുടരുകയാണ്. 29ആം സിനിമയില്‍ ഒപ്പിട്ടു. സന്തുഷ്ടയാണ് താനെന്നും വരലക്ഷ്മി വ്യക്തമാക്കി.

ചില സ്ത്രീകള്‍ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായി പ്രതികരിക്കുകയും അവസരം ലഭിക്കാതാകുമ്ബോള്‍ പരാതിപ്പെടുകയും ചെയ്യാറുണ്ട്. വിട്ടുവീഴ്ച ചെയ്യാന്‍ ആരെങ്കിലും സമീപിച്ചാല്‍ പറ്റില്ല എന്ന് പറഞ്ഞ് മുന്നോട്ടുപോകണമെന്നാണ് തന്‍റെ അഭിപ്രായം. തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. ആരെയും മുന്‍വിധിയോടെ കാണുകയല്ല. കാരണം അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ധൈര്യം ആവശ്യമാണ്. മാനസികമായി നല്ല കരുത്ത് വേണം. അത്തരം ഓഫറുകള്‍ നിരസിച്ചാലും പൊരുതി മുന്നേറാമെന്ന് വരലക്ഷ്മി പറഞ്ഞു.