വയനാട്ടിൽ സാത്താൻ പൂജ നടക്കുന്ന വിവരങ്ങൾ പുറത്ത്. വയനാട്ടിലെ ഒരു സന്നദ്ധ സംഘടനയുടെ ഹാളിൽ ബ്ളാക്ക് മാസ് എന്ന ദുരാചാരം നടന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. സാത്താൻ സേവ നടത്തിയാൽ ശക്തിയും ശേഷിയും വർദ്ധിക്കും എന്നതാണ് ഇവർ കരുതുന്നത്. എന്നാൽ അതിലുപരി കന്യകമാരായ സ്ത്രീകളുടെ നഗ്നത ആസ്വദിക്കാനും, അവരെ വിവസ്ത്രരായി ഇരുത്തി പൂജിക്കാനും അവരിൽ നിന്നും കന്യകാ അനുഗ്രഹം വാങ്ങാനും ഒക്കെയാണ് ഇതിന്റെ മുൻ നിരക്കാർ ലക്ഷ്യം ഇടുന്നത്.
ഒരിക്കൽ ഇവരുടെ പൂജകളിൽ പങ്കെടുക്കുന്ന യുവതികളും, യുവാക്കളും, പ്രായമായവരും ഒക്കെ പിന്നീട് ആ ദുരാചാരം ലഹരിയാക്കി മാറ്റുകയാണ്. തലക്ക് ഉന്മാദം ഉണ്ടാക്കാൻ വീര്യം കൂടിയ വീഞ്ഞും ചടങ്ങുകളിൽ ഉപയോഗിക്കുന്നു.വയനാട്ടിലെ ഒരു സന്നദ്ധ സംഘടനയുടെ ഹാളിൽ സാത്താൻ പൂജ നടക്കുന്നുണ്ടെന്ന അതീവ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയെങ്കിലും സാത്താൻ സേവക്കാരെ പിടികൂടാൻ കഴിഞ്ഞില്ല.പോലീസ് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് സാത്താൻ സേവക്കാർ രക്ഷപെട്ടതെന്നാണ് രഹസ്യമായി ലഭിക്കുന്ന വിവരം. ഹാളിൽ പോലീസ് നടത്തിയ പരിശോധനയിൽ കത്തിക്കൊണ്ടിരുന്ന മെഴുകുതിരിയും രക്തക്കറകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു വിവരങ്ങളും പുറത്ത് പോകരുതെന്ന് പോലീസിന് ഉന്നതങ്ങളിൽ നിന്നും കർശന നിർദ്ദേശവും ലഭിച്ചിരുന്നു. മാത്രവുമല്ല സാത്താൻ പൂജക്കാരെ തേടി പോലീസ് എത്തുന്ന വിവരം ഉന്നതനാണ് ചോർത്തിയതെന്നും റിപ്പോർട്ടുണ്ട്.
കേരളത്തിലെ ഓരോ ജില്ലകളിലാണ് സാത്താൻ പൂജക്കാർ ഓരോ മാസവും ഒത്തുചേരുക. സാത്താൻ പൂജയ്ക്കായി ഒത്തു ചേരുന്നവരിൽ പുരുഷന്മാർ അതിസമ്പന്നരും കന്യകമാരായി എത്തുന്ന പെൺകുട്ടികൾ പാവപ്പെട്ടവരുമാന്നെന്ന പ്രത്യേകതയുമുണ്ട്.കന്യകയായ ഒരു പെൺകുട്ടിക്ക് ഒരു പൂജയിൽ പങ്കെടുക്കുന്നതിനു പതിനായിരം മുതൽ ലക്ഷങ്ങൾ വരെ കൊടുക്കുന്നു. നഗ്ന പൂജകൾക്ക് തയ്യാറാകുവാനായി എത്തുന്നവരിൽ അധികവും പണം പ്രതീക്ഷിച്ച് തന്നെയാണ്.
സാത്താൻ പൂജക്കാരുടെ പ്രധാന ഇരകൾ കന്യകമാരാണ്. കോഴിക്കോട്ടേ അതി സമ്പന്നനായ ഒരു ഡോക്ടർ ആണ് ഇതിന്റെ അമരത്ത് എന്നും നാളുകളായി പുറത്തുവരുന്ന കാര്യമാണ്.ചില പ്രധാന ആശുപത്രികളിൽ നിന്നും സാത്താൻ സംഘത്തിലേക്ക് കന്യകമാരെ റിക്രൂട്ട് ചെയ്യാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. ഫ്രീ സെക്സും ജീവിത വിജയും ഉറപ്പു നൽകുന്ന സാത്താൻ സംഘം കേരളത്തിലുടെനീളം വേരൂന്നി കഴിഞ്ഞതായാണ് റിപ്പോർട്ട്. കേരളത്തിലെ അതിസമ്പന്നരായ ചിലർ തങ്ങളുടെ വിജയത്തിനു പിന്നിൽ സാത്താൻ സേവയാണെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതി സംനന്നരായ ആളുകളാണ് ഈ പ്രാകൃതവും നിയമ വിരുദ്ധവുമായ ആചാരങ്ങൾക്കും പൂജകൾക്കും പിന്നിൽ എന്നതും മറ്റൊരു കാര്യം