തിരുവനന്തപുരം: ഇവിടെയും എങ്ങും കൊറോണ ആണ് ചർച്ച വിഷയം. കൊലയാളി വൈറസിന് എതിരെ ലോകം മുഴുവൻ ഒന്നാകെ നീങ്ങുക ആണ്. കടുത്ത നടപടികൾ ആണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വൈറസിന്റെ സമൂഹ വ്യാപനം തടയാൻ വേണ്ടി നടപ്പാക്കുന്നത്. ഇതിന് മുന്നോടി ആയി പ്രധാന മന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പൊതു ജനങ്ങൾ ഇതിനോട് സഹകരിക്കുന്ന കാഴ്ച ആണ് ഇവിടെയും കാണാൻ സാധിക്കുന്നത്. ഇതിനിടെ പുറത്ത് എത്തിയ പുതിയ ഒരു റിപ്പോർട്ട് മലയാളികളെ ഒന്നാകെ അങ്കലാപ്പിൽ ആക്കിയിരിക്കുന്നു. കാരണം പുക വലിക്കുന്നവരിൽ കൊറോണ വൈറസ് ബാധിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. മലയാളികളുടെ ഒരു കുടുംബത്തിൽ ഒരാളെങ്കിലും പുക വലിക്കുന്നവര്‍ ആണ്. ഇതിനാൽ തന്നെ പുക വലിക്കുന്നവർക്ക് കൊറോണ ബാധിച്ചാൽ കേരളത്തിലെ സമൂഹ വ്യാപനം അതി വേഗം ഉണ്ടായേക്കും എന്ന ഭയവും ഉണ്ട്.
സ്ഥിരമായി പുക വലിക്കുന്നവരിൽ കൊറോണ പടരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് ആണ് വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നത്. ലോകാരോഗ്യ സംഘടനയും പുക വലിക്കുന്നവരെ കൊറോണ വൈറസ് ബാധിക്കാൻ സാധ്യത കൂടുതൽ ആണെന്ന് വ്യക്തം ആക്കിയിരുന്നു. പുക വലിക്കുമ്പോൾ ഓരോ തവണയും കൈ വായോട് ചേർത്ത് പിടിക്കേണ്ടി വരുന്നു. ഇത് മൂലം വൈറസ് ബാധിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് ആണ് വിദഗ്ധരുടെ അഭിപ്രായം.
പൊതുവേ പുക വലിക്കുന്നവരുടെ ശ്വാസകോശത്തിന് ആരോഗ്യം സാധാരണക്കാരെ കഴിഞ്ഞും നന്നേ കുറവാണ്. കൂടാതെ ന്യൂമോണിയ പോലെ ഉള്ള രോഗങ്ങൾ ബാധിച്ചാൽ ശ്വാസ തടസ്സം ഉണ്ടാകാൻ ഉള്ള സാധ്യതയും വളരെ കൂടുതൽ ആണ്. ഇത് സംബന്ധിച്ച് ഒരു പഠന റിപ്പോർട്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഫെബ്രുവരിയിൽ പബ്ലിഷ് ചെയ്തിരുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച 1,099 പേരിൽ പഠനം നടത്തുക ആയിരുന്നു. ഗുരുതരമായ രോഗ ലക്ഷണങ്ങൾ കാണിച്ച 173 പേരിൽ 16.9 ശതമാനവും സ്ഥിരമായി പുക വലിക്കുന്നവർ ആണ്. 5.2 ശതമാനം പേർ നേരത്തെ പുക വലിച്ചവരും.
ഗുരുതരം അ ല്ലെങ്കിലും രോഗ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റുള്ളവരിൽ 11. 8 ശതമാനം പേർ സ്ഥിരമായി പുക വലിക്കുന്നവരും 1. 3 ശതമാനം മുൻപു പുക വലിച്ചവരുമായിരുന്നു. കൊറോണയെ തടയാൻ പുകവലി ഒഴിവാക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ ഉപദേശിക്കുന്നുണ്ട്.