വൈപ്പിന്‍ തീരത്ത് മത്സ്യ കന്യകയുടെ അസ്ഥികൂടം ;അത്ഭുത അസ്ഥികൂടത്തെ കാണാൻ ജനപ്രവാഹം

മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള അസ്ഥികൂടം. വൈപ്പിന്‍ തീരത്ത് കണ്ടെത്തിയ അസ്ഥികൂടം മത്സ്യ കന്യകയാണെന്നാണ് വിശ്വസിച്ച് മത്സ്യതൊഴിലാളികള്‍. എന്നാല്‍ അവശിഷ്ടത്തില്‍ നിന്ന് മാംസം അഴുകിയ ഗന്ധം വമിക്കുന്നത് കാരണം ഇത് മനുഷ്യന്റേതാണോ എന്ന സംശയത്തിലാണ് പോലീസ്. എന്തായാലും പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

എന്നാല്‍ അസ്ഥികൂടത്തിന്റെ മുഖത്തിന് മനുഷ്യന്റെ രൂപത്തോട് സാദൃശ്യമുണ്ടെങ്കിലും തലയ്ക്ക് താഴേക്ക് നട്ടെല്ലിന് പകരം കട്ടിയില്ലാത്ത രൂപമാണ്. ഇതാണ് പോലീസിനെ കൂടുതല്‍ കുഴക്കുന്നത്
അസ്ഥികൂടം മത്സ്യ കന്യകയുടെതാണെന്ന അഭ്യൂഹം പരന്നതോടെ ഇവിടേക്ക് നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. വൈപ്പിനില്‍ കടലിനോട് ചേര്‍ന്നുള്ള കൊച്ചിന്‍ പോര്‍ട്ടിന്റെ ബര്‍ത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള അസ്ഥികൂടം കണ്ടെത്തിയത്.