പുഴയില്‍ ഒഴുക്കില്‍ പെട്ട് യുവതിയും സഹോദര പുത്രനും ദാരുണാന്ത്യം, യുവതിയുടെ മകനെയും കാണാതായി

കണ്ണൂര്‍:നാടിനെ മുഴുവന്‍ കണ്ണീരില്‍ ആഴ്ത്തിയിരിക്കുകയാണ് യുവതിയുടെയും സഹോദര പുത്രന്റെയും മരണം.പുഴയില്‍ ഒഴുക്കില്‍ പെട്ടാണ് ഇരുവരും മരിച്ചത്.കാണാതായ ഒരു കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.കോരമ്പേത്ത് ഫൈസലിന്റെ ഭാര്യ പള്ളിപ്പാത്ത് താഹിറ എന്ന മുപ്പത്കാരിയും താഹിറയുടെ സഹോദരന്‍ പള്ളിപ്പാത്ത് ബഷീറിന്റെ മകന്‍ 12കാരന്‍ ബാസിത്തുമാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്.താഹിറയുടെ മകന്‍ 12കാരന്‍ മുഹമ്മദ് ഫായിസിനായുള്ള തിരച്ചില്‍ തുടരുകയാണ്.

രണ്ടാം തീയതി ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.വീടിന് അടുത്തുള്ള പുഴയില്‍ കുട്ടികള്‍ കുളിക്കാനായി ഇറങ്ങി.ഇതിനിടെ ഒഴുക്കില്‍ പെട്ടതാകാം എന്നാണ് നിഗമനം.ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താഹിറയും അപകടത്തില്‍ പെട്ടതാകാം എന്നാണ് കരുതുന്നത്.അപകടം നടന്നതിന് തൊട്ടടുത്ത് നിന്ന് ബാസിത്തിന്റെ മൃതദേഹവും 50 മീറ്റര്‍ അകലെ നിന്ന് താഹിറയുടെ മൃതദേഹവും രണ്ടെത്തി.ഫായിസിന് വേണ്ടി ഇരിട്ടിയില്‍ നിന്നെത്തിയ 2 യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും വൈകിട്ടു വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബാസിത്തും ഫായിസും ഉളിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.താഹിറയുടെമറ്റു മക്കള്‍:ഷെല്‍ഫ ഷെറിന്‍,സിദ്ധിക്കുല്‍ അക്ബര്‍.ബഷീര്‍ പള്ളിപ്പാത്തിന്റെയും ഹസീനയുടെയും മകനാണ് മരിച്ച മുഹമ്മദ് ബാസിത്ത്.സഹോദരങ്ങള്‍:ഫാത്തിമ ബഷീര്‍,മുഹമ്മദ് ബിലാല്‍,മുഹമ്മദ് സാബിത്.