കാളിയാര്‍:മലപ്പുറം കാളിയാറിൽ 24 കാരൻ ആസംകാരൻ വന്നത് പ്രവാസിയുടെ വീട്ടിൽ വീട് വൃത്തിയാക്കാനും, 26കാരി വീട്ടമ്മയെ സഹായിക്കാനും ആയിരുന്നു. ഒടുവിൽ സഹായം കൂടി വീട്ടമ്മ ആസാമിയിൽ ആകൃഷ്ടനായി ഇരുവരും നാടുവിട്ടു.
ഗൾഫിലുള്ള ഭർത്താവ് ഭാര്യയേ അടുക്കളയിൽ ഇട്ട് കഷ്ടപെടുത്തുന്നതും
കരിയും പുകയും അടിപ്പിച്ച് വിഷമിപ്പിക്കുന്നതും ഒഴിവാക്കാനായിരുന്നു ഇത്. പണിക്കാരനെ നിർത്തിയത്. എന്നാൽ പണിക്കാരൻ ഇങ്ങിനെ പണിയും എന്നും കരുതിയില്ല. നാട്ടിലേ വീട്ടു പണി എടുക്കുന്നവരേക്കാൾ കുറഞ്ഞ ചിലവിൽ വെറും 8000 രൂപ മാസ ശംബളത്തിനായിട്ടായിരുന്നു ആസാം സ്വദേശിയെ നിർത്തിയത്. എന്നാൽ അവൻ ആ പ്രവാസിയായ തന്റെ മുതലാളിക്ക് എട്ടിന്റെ പണിയും കൊടുത്ത് അയാളുടെ ഭാര്യയേ പ്രണയിച്ച് അവളുമായി കടന്നു. 26കാരിയായ പ്രവാസിയുടെ ഭാര്യ 24 കാരനുമായി ഒളിച്ചോടുകയായിരുന്നു.
ഏതാനും ദിവസങ്ങളായി ആസാമിയും, വീട്ടമ്മയും ഒന്നിച്ചായിരുന്നു താമസം. അതിനിടെ ഇവരുടെ പ്രണയം തഴച്ച് വളർന്നപ്പോൾ ഔട്ടായി പോയത് ചോരയും നീരും വിയർത്ത് ഗൾഫിൽ നിന്നും 2 എണ്ണത്തിനും ചിലവിനും മറ്റും കാശ് കൊടുക്കുന്ന കുടുംബ നാഥനായിരുന്നു. പ്രവാസിയായ ഭര്‍ത്താവ് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തില്‍ പണിയുന്ന വീട്ടില്‍ വയറിംഗ് പണിക്കായി എത്തിയ അന്യ സംസ്ഥാന തൊഴിലാളിക്കൊപ്പമാണ് യുവതി ഒളിച്ചോടിയത്. അസം സ്വദേശിനിക്ക് ഒപ്പം രണ്ട് മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ മുങ്ങുകയായിരുന്നു. അസം സ്വദേശിയായ യുവാവിനൊപ്പം തൊമ്മന്‍കുത്ത് സ്വദേശിനിയായ 26 കാരിയാണ് പോയത്. യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. വിദേശത്ത് കിടന്ന് കഷ്ടപ്പെട്ട് വയ്ക്കുന്ന വീട്ടില്‍ വയറിംഗ് പണിക്ക് വന്നതാണ് അസം സ്വദേശിയായ 24കാരന്‍. തുടര്‍ന്ന് ട്രെയിന്‍ വഴി അസമിലേക്ക് ഇരുവരും മുങ്ങി. നാലും ഒന്‍പതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് വീട്ടമ്മ അന്യ സംസ്ഥാന തൊഴിലാളിക്ക് ഒപ്പം പോയത്. ഇയാള്‍ക്കും ഒരു കുട്ടിയുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇരുവരും അസമിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
എന്നാല്‍ അതിസാഹസികമായാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് നാട്ടില്‍ എത്തിച്ചത്. കാളിയാര്‍ പോലീസ് എ. എസ് .ഐ. വിജേഷ്, സി. പി .ഒ. അജിത്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഷൈലജ, ശുഭ എന്നിവര്‍ അസമിലെത്തി യുവാവിന്റെ വീട്ടില്‍നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ പിന്നീടാണ് പോലീസ് പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ഇവരെ അറസ്റ്റ് ചെയ്തതോടെ നാട്ടുകാര്‍ പ്രകോപിതരായി. യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ വളഞ്ഞു. തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി. കെ .മധു, ദിബ്രുഗഡ് എസ്.പി. ശ്രീജിത്തുമായി ഫോണില്‍ ബന്ധപ്പെട്ട്, ആയുധധാരികളായ സി. ആര്‍. പി. എഫുകാരുടെ സഹായത്തോടെ 450 കിലോമീറ്റര്‍ ദൂരത്തുള്ള ഗുവാഹത്തി എയര്‍പോര്‍ട്ടിലേക്ക് സുരക്ഷിതമായി എത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക ആയിരുന്നു. ഇരുവര്‍ക്കും എതിരേ ബാലനീതി നിയമപ്രകാരം കേസെടുത്തു.
മറ്റൊരു സംഭവത്തില്‍ വിതുര തൊലിക്കോട് സ്വദേശിയായ 36കാരി, ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി ടിക് ടോക്കിലൂടെ പരിചയപ്പെട്ട് ഒളിച്ചോടി. ടിക് ടോക്ക് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീട്ടമ്മ ഇറങ്ങി പോയി. നാട് വിട്ടു പോയ ഇരുവരെയും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ആണ് പോലീസ് പിടികൂടിയത്. മൂന്ന് കുട്ടി കളുടെ അമ്മയാണ് സ്ത്രീ. വിതുര സ്വദേശിനിയായ ഇവര്‍ ഇളയ രണ്ട് കുട്ടകള്‍ക്ക് ഒപ്പമാണ് നാട് വിട്ടത്. ഇതോടെ ഒരുമിച്ച് ജീവിക്കാനായി നാട് വിടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ മാസം ആറാം തീയതിയാണ് ഇരുവരും നാട് വിട്ടത്. മൂത്ത കുട്ടിയെ വീട്ടില്‍ നിര്‍ത്തി, ഇളയ രണ്ട് കുട്ടികളുമായി യുവതി വീട്ടില്‍ നിന്നിറങ്ങി. പുനലൂരില്‍ കാത്തുനിന്ന കാമുകനുമായി ആദ്യം വിജയവാഡയിലേക്ക് പോയി .പിന്നീട് ഒഡീഷയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയായ ദംഗലിലേക്കും കടന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പൊക്കി എടുത്ത് കേരളത്തിൽ എത്തിച്ച് ജയിലിൽ അടച്ചു..