കങ്കണയുടെ ഒപ്പം പ്രവര്‍ത്തിച്ചത് വലിയ തെറ്റായിപ്പോയെന്ന് സിമ്രാന്റെ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

ബോളിവുഡ് താരം കങ്കണ റണൗത്തിനൊപ്പം പ്രവര്‍ത്തിച്ചത് വലിയ തെറ്റായിപ്പോയന്ന് തുറന്ന് പറഞ്ഞ് സിമ്രന്റെ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത. 2017-ല്‍ പുറത്തിറങ്ങിയ ചിത്രാണ് സിമ്രാന്‍. കങ്കണ ക്യൂന്‍, തനു വെഡ്‌സ് മനു റിട്ടേണ്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കത്തില്‍ കങ്കണനില്‍ക്കുന്ന സമയത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമയെ ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് തിയറ്ററില്‍ വന്‍ പരാജയമായിരുന്നു സിമ്രാന്‍.

ഇപ്പോള്‍ സിമ്രാന്റെ സംവിധായകന്‍ കങ്കണയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. കങ്കണ മികച്ചനടിയാണെങ്കിലും അവരോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ തെറ്റായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്. അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിലാണ് ഹന്‍സല്‍ മെഹ്ത ഇക്കാര്യം പറഞ്ഞത്. കങ്കണ നല്ല നടിയാണ്. പക്ഷെ തന്നെ പറ്റി മാത്രം സിനിമ നിര്‍മ്മിച്ച് അവര്‍ തന്നിലേക്ക് മാത്രം ഒതുങ്ങുന്നത് പരിമിതിയാണ്. ഒരു സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രധാന്യമുണ്ടെന്നും ഹന്‍സല്‍ മെഹ്ത അഭിപ്രായപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ കങ്കണ ചിത്രം ധാക്കഡിലെ ഗാനത്തെയും ചിത്രത്തിന്റെ പേരെടുത്ത് പറയാതെ സംവിധായകന്‍ വിമര്‍ശിച്ചു.

ഈ ഗാനം കങ്കണയെപ്പറ്റിതന്നെയാണ് പറയുന്നതെന്നാണ് വിമര്‍ശനം. മികച്ച നടിയാണ് കങ്കണയെങ്കിലും ഇനി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ തനിക്ക് കഴിയില്ലെന്നും ഹന്‍സല്‍ മെഹ്ത പറഞ്ഞു.

ചിത്രീകരണ സമയത്ത് തിരക്കഥാകൃത്തുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില സംഭാഷണങ്ങള്‍ ആവശ്യമില്ലാതെ തിരക്കഥയില്‍ കൂട്ടിചേര്‍ക്കാന്‍ കങ്കണ ആശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികള്‍ക്കിടെ വന്ന വിവാദം വലിയ തോതില്‍ വാര്‍ത്തയുമായിരുന്നു. തുടരെ വിവാദങ്ങളിലായ സിമ്രാന്‍ പക്ഷെ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ല.