ലൈംഗിക വൃത്തിയിലേക്ക് തള്ളിവിട്ടവരെ കാമുകനൊപ്പം ചേര്‍ന്ന് കൊന്ന് യുവതി

ബെഗളൂരു. ലൈംഗിക വൃത്തിയിലേക്ക് തള്ളിവിട്ട മൂന്ന് സ്ത്രീകളെ കൊന്നകേസില്‍ യുവതിയും കാമുകനും പോലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക മണ്ഡ്യയിലെ അരകെരെ, കെബെട്ടനഹള്ളി എന്നിവിടങ്ങളില്‍ രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

കൊല്ലപ്പെട്ട സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളായ സിദ്ധമ്മ, പാര്‍വതി എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി അടുത്ത ബന്ധം പ്രതികള്‍ പുലര്‍ത്തിയിരുന്നതിനാല്‍ ഇലരെ ബന്ധുക്കള്‍ക്കും വിശ്വാസമായിരുന്നു. ഈ കേസുകളുടെ അന്വേഷണത്തിന് ഇടയില്‍ ബെംഗളൂരുവില്‍ കുമദയെന്ന സ്ത്രീയെയും ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു.

മുമ്പ് ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രകല. തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടവരെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നതായി പോലീസ് പറയുന്നു. സമാനമായ രീതിയില്‍ അഞ്ച് സ്ത്രീകളെക്കൂടി വകവരുത്തുവനാണ് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്. നാലാമത്തെ കൊലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴായിരുന്നു പോലീസ് ഇവരെ പിടികൂടിയത്.

ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും മൈസൂരുവിലെ വാടകവീട്ടിലേക്ക് വിളിച്ച് വരുത്തിയ ഇരുവരും ഇവരെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തലയറുത്ത് എടുക്കുകയായിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ബൈക്കില്‍ നഗരത്തിലെ പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു. ബെംഗളൂരുവിലെ അഡുഗോഡിയില്‍ സമാനരീതിയില്‍ വാടകയ്ക്ക് വീട് എടുത്താമ് കുമുദയെ കൊലപ്പെടുത്തിയത്.