തൃശ്ശൂര്‍ : മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല കാമ്പസില്‍ കയറി യുവാക്കളുടെ ഗുണ്ടാവിളയാട്ടം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയായിരുന്നു പരാക്രമം. വിദ്യാർത്ഥിനികള്‍ സെന്‍ട്രല്‍ ഓഡിറ്റോറിയം വഴി ഹോസ്റ്റലിലേക്ക് വരുന്നതിനിടെ യുവാക്കള്‍ പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിനെതിരേ പെണ്‍കുട്ടികള്‍ പ്രതികരിച്ചു. തുടര്‍ന്ന് അവര്‍ പിന്നാലെയെത്തി. പെൺകുട്ടികൾ വിവരം ആൺസുഹൃത്തുക്കളെ അറിയിച്ചു. ഇത് ചോദ്യംചെയ്തതോടെ യുവാക്കള്‍ ആയുധവുമായെത്തി ആക്രമിക്കുകയായിരുന്നു. കാമ്പസിന് പുറത്തുനിന്നുള്ളവരാണ് പരാക്രമം നടത്തിയത്.
വിദ്യാർത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം ഉണ്ടായത്. എന്നാൽ, കാമ്പസില്‍ കയറി കത്തി വീശി ഭീഷണിപ്പെടുത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെന്നും പരാതി ഉണ്ട്.