സ്വർണ്ണക്കടത്തു സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധം

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്.പ്രതിയായ അനൂപ് മുഹമ്മദിനായി ബിനീഷ് പണം മുടക്കിയെന്നാണ് ആരോപണം.അനൂപിന്റെ മൊഴി പുറത്തുവിട്ടത് പികെ ഫിറോസ് ആണ്. കേരളത്തിലെ ചില സിനിമാ താരങ്ങൾക്കും ബന്ധമുണ്ടെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.സമഗ്രമായ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ലോക്ക്ഡൗണിനിടെ ജൂൺ 19നായിരുന്നു നിശാ പാർട്ടി.ഈ സംഘത്തിന് സിനിമ മേഖലയുമായും അടുത്ത ബന്ധമുണ്ട്.ഈ പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും ഫിറോസ് ആരോപിച്ചു.ജൂലൈ 10നു നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു.അന്നാണ് സ്വപ്‌ന ബെംഗളുരുവിൽ അറസ്റ്റിലായത്.26 തവണയാണ് ബിനീഷ് അനൂപിനെ വിളിച്ചിട്ടുള്ളത്.ബിനീഷ് ചതിക്കപ്പെട്ടു എങ്കിൽ അത് അദ്ദേഹം പറയണമെന്നും ഫിറോസ് കൂട്ടിച്ചേർത്തുലഹരി കടത്തുകേസിൽ അറസ്റ്റിലായ പ്രതികളിൽ പലർക്കും സ്വർണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോൺ രേഖകൾ പിന്നീട് പുറത്തുവിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാൻ ശ്രമം നടക്കുന്നു. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി ബിനീഷ് പണം ചെലവഴിച്ചുവെന്നും ഫിറോസ് പറഞ്ഞു.

അതേസമയം,ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി രംഗത്തെത്തി. അനൂപ് മുഹമ്മദുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് പറയുന്നു.2013 മുതൽ അനൂപിനെ അറിയാമായിരുന്നു. ആറ് ലക്ഷം കടമായി അനൂപിന് നൽകിയിരുന്നു.അനൂപിന്റെ മയക്കുമരുന്ന് ഇടപാടുമായി ഒരു ബന്ധവുമില്ലെന്നും ബിനീഷ് വ്യക്തമാക്കി.അനൂപ് ഇത്തരം കേസിൽ ഉൾപ്പെട്ടെന്ന് കേട്ടത് ഞെട്ടിച്ചെന്ന് ബിനീഷ് പറയുന്നു.നിശാ പാർട്ടിയിൽ പങ്കെടുത്തെന്ന വാർത്ത തെറ്റാണെന്നും ബിനീഷ് വ്യക്തമാക്കുന്നു.