നുപുര്‍ ശര്‍മയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് യുവാവിന് നേരെ ആൾകൂട്ടാക്രമണം.

മുംബൈ. ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് യുവാവിന് നേരെ ആള്കൂട്ടക്രമണം. മഹാരാഷ്ട്രയില്‍ അഹമ്മദ്ഗനറില്‍ ആഗസ്റ്റ് നാലിനായിരുന്നു സംഭവം. നുപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് 22കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുവെന്നാണ് കേസ്.

അഹമ്മദ് നഗര്‍ സ്വദേശിയായ സണ്ണി രാജേന്ദ്ര പവാര്‍ എന്ന യുവാവ് ആക്രമിക്കപെടുകയായിരുന്നു. അഹമ്മദ്നഗര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റര്‍ അകലെ കര്‍ജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് അക്രമണം നടന്നത്.

വടിവാള്‍ ഉള്‍പ്പെടെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുകയാണ് ഉണ്ടായത്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഘം ചേര്‍ന്നെത്തിയ സംഘം 14 പേര്‍ വാള്‍, വടി, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കല്‍ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടാവുന്നത്.

നുപുര്‍ ശര്‍മയെ അനുകൂലിച്ച് യുവാവ് പോസ്റ്റിട്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയി ട്ടെന്നും ആക്രോശിച്ച് അക്രമകാരികള്‍ എത്തുകയായിരുന്നുവെന്നും പിന്നീട് കയ്യില്‍ കരുതിയ മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.