Home crime താമരശ്ശേരി ചുരത്തില്‍ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപ കവര്‍ന്നതായി പരാതി

താമരശ്ശേരി ചുരത്തില്‍ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപ കവര്‍ന്നതായി പരാതി

താമരശ്ശേരി. താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് പണം കവര്‍ന്നു. എട്ടംഗസംഘം കാര്‍തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് തട്ടിയെടുത്തത്. പിന്നീട് കാറുമായി സംഘം കടന്നുകളയുകയായിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോട് ഒമ്പതാം വളവിലായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്.

മൈസൂരുവില്‍ നിന്നും കൊടുവള്ളിയിലേക്ക് വരുകയായിരുന്ന മൈസൂരി ലഷകര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരിയാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന വെള്ളിയാഴ്ച വൈകിട്ട് ഇയാള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് പറഞ്ഞതായും അതാണ് പരാതി നല്‍കാന്‍ വൈകിയത് എന്നാണ് ഇയാള്‍ പറയുന്നത്.

അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒമ്പതാം വളവിന് സമീപത്ത് എത്തിയപ്പോള്‍ പിറകില്‍ രണ്ടുകാറുകളുമായി പിന്തുടര്‍ന്നെത്തിയ സംഘം വിശാലിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. രണ്ട് കാറുകളിലായി എട്ട് പേരാണ് ഉണ്ടായിരുന്നത്. ഗ്ലാസ് തകര്‍ത്ത് വിശാലിനെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട സംഘം കമ്പിവടികൊണ്ട് അടിച്ചു.

പഴയ സ്വര്‍ണം വാങ്ങാനായി എടുത്ത 68 ലക്ഷം രൂപയാണ് കാറില്‍ ഉണ്ടായിരുന്നത്. അതേസമയം കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്‍പ്പണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.