‘ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ വിഷമം തോന്നിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി എന്ന് സാന്ദ്രാ തോമസ്. ചിത്രത്തിന്റെത് കുറച്ചു കൂടി നല്ല കഥയാകാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നു. ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടു ക്കുക എന്ന രീതിയില്‍ അത് ചെയ്തേ പറ്റൂ എന്ന് തോന്നിയതുകൊണ്ടാണ് പെരുച്ചാഴി ചെയ്യാന്‍ തീരുമാനിച്ചത്.
സാന്ദ്ര തോമസ് പുതിയതായി ഒരു എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തിയ ചിത്രമാണിത്.പെരുച്ചാഴി ആളുകള്‍ക്ക് നല്ല വര്‍ക്കായിരുന്നില്ല. സക്കറിയുടെ ഗര്‍ഭിണികള്‍, ഫ്രൈഡേ, മങ്കിപെന്‍ എന്നീ ചെറിയ ചിത്രങ്ങള്‍ ചെയ്തിട്ട് ഈ ചിത്രം ചെയ്യണോ എന്ന് കണ്‍ഫ്യൂഷ നും എനിക്കുണ്ടായിരുന്നു’ സാന്ദ്ര തോമസ് പറഞ്ഞിരിക്കുന്നു.
താൻ ചെയ്ത ഒരു ചിത്രം പോലും തനിക്ക് നഷ്ടം വരുത്തിയിട്ടില്ലെന്നും സാന്ദ്ര പറയുന്നു. നഷ്ടം വരുത്തിക്കൊണ്ട് സിനിമ ചെയ്യരുതെന്ന് ഈ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്കിതുവരെ നഷ്ടം വന്നിട്ടില്ല. പക്ഷെ പ്രോഫിറ്റ് കുറച്ച് മാത്രം കിട്ടിയ ചിത്രങ്ങളുണ്ട്. പടം എങ്ങനെ വില്‍ക്കണം എന്ന് എനിക്ക് നന്നായിട്ട് അറിയാമെന്നും സാന്ദ്രാ തോമസ് പറയുന്നു.
അരുണ്‍ വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്2014-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി. ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സീന്‍ ജെയിംസ് സട്ടണ്‍, രാഗിണി നന്ദ്വാനി , മുകേഷ് , ബാബുരാജ് , അജു വര്‍ഗീസ് , വിജയ് ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.