Home crime നവജാതശിശുവിനെ നാലു ലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയും കൂട്ടാളികളും അറസ്റ്റിൽ

നവജാതശിശുവിനെ നാലു ലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയും കൂട്ടാളികളും അറസ്റ്റിൽ

കൊൽക്കത്ത നൊനഡംഗയിൽ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നാലു ലക്ഷം രൂപയ്‌ക്ക് വിറ്റ അമ്മ അറസ്റ്റിൽ. കുട്ടിയുടെ അമ്മയായ രൂപാലി മൊണ്ടൽ ഇടനിലക്കാരിയായ സ്വപ്ന സർദാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രൂപാലിയുടെ അയൽവാസിയായ പ്രതിമ ഭുയിൻയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികൾക്കെതിരെ കുട്ടിയെ ഉപേക്ഷിക്കൽ, പ്രായപൂർത്തിയാകാത്തവരെ വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

രൂപാലി മോണ്ഡൽ 4 ലക്ഷം രൂപയ്ക്ക് ഒരു മാസം പ്രായമായ പെൺകുഞ്ഞിനെ മിഡ്നാപൂർ സ്വദേശിയായ കല്യാണി ഗുഹയ്‌ക്കാണ് വിറ്റത്.
പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടി നൽകാൻ അവർക്ക് സാധിച്ചില്ല. തുടർന്ന് അമ്മ കുറ്റം സമ്മതിച്ചു. ഇതോടെ രൂപാലിയ്ക്കൊപ്പം രൂപ ദാസ്, സ്വപ്ന സർദാർ എന്നിവരെക്കൂടി പൊലീസ് പിടികൂടി.

മൂന്ന് പേരെ ചോദ്യം ചെയ്തതിലൂടെ പൊലീസ് കുഞ്ഞിനെ വാങ്ങിയത് മിഡ്നാപൂർ സ്വദേശിനി കല്യാണി ഗുഹ എന്ന സ്ത്രീ ആണെന്ന് മനസിലാക്കുകയും ഇവരുടെ മുറിയിൽ നിന്ന് കുഞ്ഞിനെ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും കുഞ്ഞുണ്ടാവാത്തതിനാൽ കല്യാണി ഗുഹ നിരാശയായിരുന്നു. ഇതേ തുടർന്നാണ് ഇവർ പണം നൽകി കുഞ്ഞിനെ വാങ്ങിയത്.