തെന്നിന്ത്യൻ മാദകറാണിയാണ് നമിത. സിനിമയിൽ ഇടവേളയെടുത്ത താരം വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകനിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷമാണ് നമിതയ്ക്ക് ഒരു മികച്ച കഥാപാത്രത്തെ ലഭിക്കുന്നത്. പുലിമുരുകൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയും ചെയ്തു.
സിനിമ ചിത്രീകരണത്തിനിടയിലെ സംഭവങ്ങൾ തുറന്നുപറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. മോഹൻലാൽ അല്ലാതെ വേറെ ഏത് നടൻ അഭിനയിച്ചാലും പുലിമുരുകൻ എന്ന കഥാപാത്രത്തെ ഇത്ര പെർഫെക്ടാക്കാൻ ആകില്ല. ഈ ചിത്രത്തിൽ ജൂലി എന്ന കഥാപാത്രമായി അഭിനയിക്കാൻ വിളിച്ചപ്പോൾ താൻ വളരെ എക്സൈറ്റഡായെന്നും അതിന് ഒരു കാരണം മോഹൻലാലിൻറെ കൂടെ അഭിനയിക്കാനുള്ള അവസരമായതുകൊണ്ടാണെന്നും നമിത പറയുന്നു. വളരെ സിമ്പിളായ മനുഷ്യനാണ് മോഹൻലാൽ. ഒരുപാട് വായിക്കുന്ന, ബൌദ്ധികമായി വളരെ ഔന്നത്യമുള്ള വ്യക്തിയാണെന്നും നമിത പറഞ്ഞു.
പുലി മുരുകൻ സിനിമയിൽ മോഹൻലാലിന് ഒപ്പമുള്ള സീനുകൾ ഉണ്ടായിട്ടും മോഹൻലാൽന്റെ നായിക വേഷത്തിൽ എത്താൻ കഴിഞ്ഞില്ലയെന്ന വിഷമമുണ്ട്. ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹം തോന്നിയെന്നും അത് താൻ സംവിധായകനോടും മോഹൻലാലിനോടും പറഞ്ഞിരിന്നു.എന്നാൽ ഇനി ഒരു സിനിമയിൽ ലാലേട്ടന്റെ നായികയായി തന്നെ ക്ഷണിക്കാമെന്ന് വൈശാഖ് ഉറപ്പ് തന്നു. അത് എത്രയും വേഗം സംഭവിക്കാൻ താൻ കാത്തിരിക്കുവാണെന്നും ദുഃഖം ഉടനെ മാറുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും നമിത പറയുന്നു. മോഡൽ റോളുകൾ വിട്ട് കഥാ മൂല്യമുള്ള സിനിമകൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും നമിത വ്യക്തമാക്കുന്നു