Home kerala വേദങ്ങളില്‍ നിന്നാണ് ശാസ്ത്രം ഉരുത്തിരിഞ്ഞ് വന്നത്, അതിൽ പരമമായ സത്യം – ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്

വേദങ്ങളില്‍ നിന്നാണ് ശാസ്ത്രം ഉരുത്തിരിഞ്ഞ് വന്നത്, അതിൽ പരമമായ സത്യം – ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്

ന്യൂഡല്‍ഹി . വേദങ്ങളില്‍ നിന്നാണ് ശാസ്ത്രം ഉരുത്തിരിഞ്ഞ് വന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. ബീജഗണിതം, വര്‍ഗമൂലങ്ങള്‍, പ്രപഞ്ചഘടന, ലോഹശാസ്ത്രം, വ്യോമയാനം, സമയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, വാസ്തുവിദ്യ, അങ്ങനെയെല്ലാം ആദ്യം അവതരിപ്പിക്കപ്പെട്ടത് വേദങ്ങളിലാണ്. എസ്.സോമനാഥ് പറഞ്ഞു.

ഭാരതത്തിന്റെ കണ്ടെത്തലുകളെല്ലാം അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലെത്തുക യായിരുന്നു. അതോടെ പിന്നീടവ പാശ്ചാത്യലോകത്തിന്റെ കണ്ടുപിടിത്തങ്ങളായി സ്ഥാപിക്കപ്പെടുകയായിരുന്നു. ഉജ്ജയിനിയിലെ മഹര്‍ഷി പാണിനി സാന്‍സ്‌ക്രിറ്റ് ആന്റ് വേദിക് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്പോൾ എസ്.സോമനാഥ് പറഞ്ഞു.

‘സംസ്‌കൃത ഭാഷയായിരുന്നു അക്കാലങ്ങളില്‍ ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്നത്. ലിഖിത ലിപി സംസ്‌കൃതത്തിന് അന്ന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും ഭാരതത്തിന്റെ കണ്ടുപിടിത്തങ്ങളാണെന്ന് സ്ഥാപിക്കാന്‍ നമുക്കായില്ല. കേള്‍ക്കുകയും ഹൃദയംകൊണ്ട് പഠിക്കുകയും ചെയ്താണ് സംസ്‌കൃതം നിലനിന്നു വന്നത്. പിന്നീടാണ് സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. – എസ്.സോമനാഥ് പറഞ്ഞു.

ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാനശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, എന്നിവയില്‍ പല കണ്ടെത്തലുകളും സംസ്‌കൃതത്തില്‍ എഴുതിവെച്ചിട്ടുള്ളതാണ്. എന്നാല്‍, അവ പൂര്‍ണമായി പഠിക്കാനോ ഉപയോഗിക്കാനോ ഇതുവരെ ശ്രമങ്ങൾ നടന്നിട്ടില്ല’, എസ്.സോമനാഥ് പറയുകയുണ്ടായി. -എസ്.സോമനാഥ് പറഞ്ഞു.

‘സംസ്‌കൃതത്തിന് ഒട്ടനവധി നേട്ടങ്ങളുമുണ്ട്. അവ ശാസ്ത്രത്തിനപ്പുറം വ്യാപിച്ചു കിടക്കുകയാണ്. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ഇന്ത്യന്‍ സാഹിത്യം അതിന്റെ യഥാര്‍ത്ഥവും ദാര്‍ശനികവുമായ രൂപത്തില്‍ വളരെയധികം സമ്പന്നമാണ്. ശാസ്ത്രീയ രൂപത്തിലും ഇത് പ്രധാനപ്പെട്ടതാണ്. സംസ്‌കൃതത്തില്‍ സാംസ്‌കാരികവും ആത്മീയവും ശാസ്ത്രീയവുമായ പഠനങ്ങളുടെ വേര്‍തിരിവില്ല. എസ്.സോമനാഥ് പറഞ്ഞു.

എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കമ്പ്യൂട്ടര്‍ ഭാഷയ്ക്കും സംസ്‌കൃതം അനുയോജ്യമാണ്. സാങ്കേതിക മേഖലയില്‍ സംസ്‌കൃത ഭാഷയെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

’.