Home kerala തന്നെ കുടുക്കാനും, വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്; സ്വപ്ന സുരേഷ്

തന്നെ കുടുക്കാനും, വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്; സ്വപ്ന സുരേഷ്

കണ്ണൂര്‍: എം.വി ഗോവിന്ദൻ ആരാണെന്ന് അറിയില്ല, അപ്രസക്തമായ ചോദ്യങ്ങൾ ചോദിച്ച് തന്നെ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് സ്വപ്ന സുരേഷ്. എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

വിജേഷ് പിള്ള തന്നെ വന്നു കണ്ടതിന് തെളിവുണ്ട്. ഇ.ഡിയിൽ ആരുമായിട്ടാണ് സൗഹൃദം എന്ന് ചോദിച്ചു- സ്വപ്ന പറഞ്ഞു. ം അവസാനം വരെ നീതിക്കായി പോരാടും. ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിജേഷ് പിള്ള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്.